സിപിഎം കൈയേറിയ ഭൂമി തിരിച്ചുനല്‍കണം: സി.കെ. ജാനു
സിപിഎം കൈയേറിയ ഭൂമി തിരിച്ചുനല്‍കണം: സി.കെ. ജാനു
Wednesday, October 22, 2014 12:30 AM IST
തിരുവനന്തപുരം: ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 105 ദിവസമായി നടത്തി വരുന്ന നില്പുസമരം തുടരുമെന്നു ആദിവാസി ഗോത്ര മഹാസഭ ചെയര്‍പേഴ്സണ്‍ സി.കെ. ജാനുവും കോ- ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും അറിയിച്ചു.

സമരം ഒത്തുതീര്‍പ്പാക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ആദിവാസി ഊരു ഭൂമിക്കു ഭരണഘടനയുടെ അഞ്ചാം പട്ടികയുടെ സംരക്ഷണം നല്‍കണമെന്നതാണു പ്രധാന ആവശ്യം. സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്ന 25,000 ഏക്കര്‍ ഭൂമി പതിച്ചു നല്‍കി ആദിവാസി പുനരധിവാസ മിഷന്‍ പുനരുജ്ജീവിപ്പിക്കണം. മുത്തങ്ങയില്‍ നിന്നു കുടിയിറക്കിയവരെയും പരിക്കേറ്റവരെയും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം.


സമരം ഒത്തുതീര്‍പ്പാക്കുന്നതിനു മുമ്പായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ആദിവാസികളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമരം ചെയ്യുന്ന സംഘടനയെ ഒഴിവാക്കി മന്ത്രിസഭാ ഉപസമിതി മറ്റു സംഘടനകളുടെ യോഗം വിളിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വയനാട് ജില്ലയില്‍ സിപിഎം കൈയേറിയ 2800 ഏക്കര്‍ വനഭൂമി തിരിച്ചുനല്‍കണം. മുത്തങ്ങ സമരത്തില്‍ ജാനുവിന്റെ നേതൃത്വത്തിലുള്ള ഗോത്രമഹാസഭ ഭാരവാഹികളെ പുറത്താക്കിയപ്പോള്‍ ഭൂമി കൈയേറിയ സിപിഎമ്മുകാരെ ഒഴിപ്പിക്കാന്‍ തയാറായില്ല. ആദിവാസികളുടെ ഭൂവിതരണം അട്ടിമറിക്കുന്നതില്‍ സിപിഎമ്മിനു പങ്കുണ്െടന്നു ഗീതാനന്ദന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.