സിപിഎമ്മുകാരന്റെ കൊലപാതകം: കീഴ്ക്കോടതി വിട്ടയച്ചവര്‍ക്കു ഹൈക്കോടതിയില്‍ ശിക്ഷ
സിപിഎമ്മുകാരന്റെ കൊലപാതകം: കീഴ്ക്കോടതി വിട്ടയച്ചവര്‍ക്കു ഹൈക്കോടതിയില്‍ ശിക്ഷ
Wednesday, October 22, 2014 12:37 AM IST
കൊച്ചി: പുനലൂര്‍ അഞ്ചലില്‍ സിപിഎം പ്രവര്‍ത്തകനായ അഷറഫിനെ കൊലപ്പെടുത്തിയ കേസില്‍ കീഴ്ക്കോടതി വിട്ടയച്ച നാലുപേര്‍ക്കുകൂടി ഹൈക്കോടതി ശിക്ഷ വിധിച്ചു.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തു ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികളും ചില പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലുമാണു ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് പി.ബി. സുരേഷ്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ട്, നാല്, അഞ്ച്, എട്ട്, ഒന്‍പത് പ്രതികളായ സാബുഖാന്‍, ജുനൈദ്, മുഹമ്മദ്കുഞ്ഞ്, അന്‍സാര്‍, ഷെരീഫ് എന്നിവര്‍ക്കു കീഴ്ക്കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. അവരുടെ അപ്പീല്‍ തള്ളിയ കോടതി കീഴ്ക്കോടതിയുടെ ഉത്തരവ് ശരിവച്ചു.


എന്നാല്‍, 10, 11, 12, 13 പ്രതികളായ ജാഫറുദീന്‍, നൌഷാദ്, മുഹമ്മദ് അമീര്‍, അന്‍സറുദീന്‍ എന്നിവരെ വെറുതെവിട്ട നടപടി കോടതി റദ്ദാക്കി. കൊലപാതകത്തില്‍ പങ്കാളികളായതിനാല്‍ അവരെ വിട്ടയച്ച നടപടി അംഗീകരിക്കാനാവില്ലെന്നു കണ്െടത്തിയാണു ഡിവിഷന്‍ ബെഞ്ച് അവര്‍ക്കും മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചത്.

അഷറഫ് 2002 ജൂലൈ 18നു രാത്രി വീട്ടിലേക്കു പോകുമ്പോഴാണ് എന്‍ഡിഎഫുകാരായ പ്രതികള്‍ ബോംബെറിഞ്ഞശേഷം ആക്രമിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് അഷറഫ് മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.