അബ്ദുല്‍ കരീം വധം: വീടു പരിശോധിക്കാതിരുന്നതു വീഴ്ചയെന്നു ബന്ധുക്കള്‍
Thursday, October 23, 2014 11:55 PM IST
കോഴിക്കോട്: കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന താമരശേരി കോരങ്ങാട് എരഞ്ഞോണ വീട്ടില്‍ അബ്ദുല്‍ കരീം(48) കൊല്ലപ്പെട്ട സംഭവത്തില്‍ കരീമിന്റെ ബന്ധുക്കള്‍ ഉന്നയിച്ച സംശയം ക്രൈംബ്രാഞ്ച് അവഗണിച്ചെന്നു പരാതി.

അബ്ദുല്‍ കരീമിന്റെ മൃതദേഹം കണ്െടത്തുന്നതിന്റെ ഭാഗമായി പ്രതികള്‍ താമസിച്ചിരുന്ന വീടും പരിസരവും പരിശോധിക്കണമെന്നു കരീമിന്റെ ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അബ്ദുല്‍ കരീമിന്റെ മക്കളും പ്രതികളുമായ മിഥിലാജ്(24), ഫിര്‍ദൌസ്(22) എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു ക്രൈംബ്രാഞ്ച് മൃതദേഹത്തിനായി അന്വേഷണം നടത്തിയത്. ഇവര്‍ പറഞ്ഞതു കണക്കിലെടുത്താണു മൈസൂരിലെ കനാലില്‍ പരിശോധന നടത്തിയത്.

മിഥിലാജും ഫിര്‍ദൌസും നല്‍കിയ ആദ്യ മൊഴി മൃതദേഹം മുത്തങ്ങ വനത്തില്‍ ഉപേക്ഷിച്ചെന്നായിരുന്നു. പിന്നീടു മൈസൂരിലെ കനാലിലാണെന്നു മാറ്റിപ്പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്െടടുത്ത അസ്ഥി കരീമിന്റേതല്ലെന്നാണു ഇപ്പോള്‍ പരിശോധനാഫലം വന്നിരിക്കുന്നത്. ഇതോടെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വഴിമുട്ടി.


ഇപ്പോഴത്തെ ഫലം അംഗീകരിക്കില്ലെ ന്നും ഹൈദരാബാദിലെ സിഡിഎഫ്ഡി ലാബിലേക്കു ഡിഎന്‍എ പരിശോധനയ്ക്കായി അസ്ഥി അയയ്ക്കുമെന്നാണു ക്രൈംബ്രാഞ്ച് നിലപാട്.

പ്രതികളുടെ രക്തസാമ്പിളുകളും അയയ്ക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഈ സമയത്തിനുള്ളില്‍ അവശേഷിക്കുന്ന തെളിവുകള്‍കൂടി നശിപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്നും ബന്ധുക്കള്‍ക്ക് ആശങ്കയുണ്ട്. 2013 സെപ്റ്റംബര്‍ 28നാണ് കരീം സ്വന്തം വീട്ടില്‍ കൊലചെയ്യപ്പെടുന്നത്. പലവഴിക്ക് അന്വേഷണം നട ത്തിപ്രതികളായി രണ്ടു മക്കളെ ജൂണ്‍ 10ന് അറസ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 18നാണ് മൈസൂരിലെ കനാലില്‍നിന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്െടടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.