ട്രെയിനിലെ കൊലപാതകം: അന്വേഷണം മംഗലാപുരത്തേക്ക്
Thursday, October 23, 2014 11:57 PM IST
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മലപ്പുറം കൊണ്േടാട്ടി കീഴശേരി സ്വദേശിനിയായ പാത്തുവിനെ (45) തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം മംഗലാപുരത്തേക്കും വ്യാപിപ്പിച്ചു. അന്വേഷണസംഘം ഉടന്‍ മംഗലാപുരത്തെത്തി അന്വേഷണം നടത്തും. പ്രതി അന്യസംസ്ഥാനക്കാരനാണെന്ന വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചത്. കോയമ്പത്തൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള റെയില്‍വേ സ്റേഷനുകളിലെ നേരത്തെ നടന്ന കുറ്റകൃത്യങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. പലരെയും പോലീസ് നിരീക്ഷിക്കുന്നുമുണ്ട്. കണ്ണൂര്‍ നഗരത്തോടു ചേര്‍ന്ന ഒരു പ്രദേശവാസിയെയും സംശയിക്കുന്നുണ്ട്. റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണസേനയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ കണ്ടാല്‍ ദൃക്സാക്ഷിയായ റെയില്‍വേ വെയിറ്റിംഗ് റൂമിലെ ടോയ്ലറ്റ് ശുചീകരണ തൊഴിലാളി ഗോവിന്ദനു തിരിച്ചറിയാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. കൊല്ലപ്പെട്ട പാത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതു അന്വേഷണത്തിനു തടസമാണ്. ഇവരുടെ ബാഗില്‍നിന്നു വസ്ത്രങ്ങള്‍ക്കു പുറമെ സ്വയരക്ഷയ്ക്കു സൂക്ഷിച്ചതെന്നു കരുതുന്ന ഒരു കത്തിയും മാത്രമാണു പോലീസിനു ലഭിച്ചത്. ഇന്നലെ രാവിലെ കുറ്റിപ്പുറത്തു റെയില്‍വേ ട്രാക്കില്‍ മരിച്ചയാള്‍ക്കു പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുണ്െടന്ന സംശയത്തെത്തുടര്‍ന്നു മൃതദേഹത്തിന്റെ ഫോട്ടോവരുത്തി അന്വേഷണസംഘം പരിശോധിച്ചു. എന്നാല്‍, മൃതദേഹത്തിനു രേഖാചിത്രവുമായി സാമ്യമില്ലെന്നു സാക്ഷിയുമായി ചേര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായതായി റെയില്‍വേ ഡിവൈഎസ്പി ഒ.കെ. ശ്രീരാമന്‍ പറഞ്ഞു.


തീവയ്പുസംഭവം നടന്ന ട്രെയിന്‍ ബോഗി റെയില്‍വേ സ്റേഷന്‍ അധികൃതര്‍ക്കു അന്വേഷണസംഘം വിട്ടുനല്‍കി. ഇന്നു ഷൊര്‍ണൂരിലെത്തിച്ചു ബോഗിയില്‍ അറ്റകുറ്റപ്പണി നടത്തും. തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു തീകൊളുത്തിയ സംഭവം നടന്നത്. പോലീസ് രേഖാചിത്രം തയാറാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.