ആതിരയുടെ മരണം: ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്
Saturday, October 25, 2014 12:28 AM IST
പത്തനംതിട്ട: അനാചരങ്ങള്‍ക്കിടെ വടശേരിക്കര കലശക്കുഴിയില്‍ ആതിര(18) മരിക്കാനിടയായ സംഭവത്തില്‍ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മൃതദേഹത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കുട്ടിയുടെ വൃക്കകള്‍ തകരാറിലായതും ശ്വാസംമുട്ടിയതും മരണത്തിനു കാരണമായിട്ടുള്ളതായും പറയുന്നു.

മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ രോഗാവസ്ഥക്കൊപ്പം പെണ്‍കുട്ടിയുടെ മരണത്തിലേക്കുള്ള ആക്കം കൂട്ടിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ആതിരയുടെ പിതൃസസഹോദരന്റെ വീട്ടില്‍ നടന്ന പൂജകള്‍ക്കിടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. പെട്ടെന്നുണ്ടായ മരണകാരണം കണ്െടത്തുന്നതിന് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവരണമെന്നു പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പിതാവ് പ്രസന്നന്‍, ഇയാളുടെ സഹോദരന്‍ വത്സലന്‍ എന്നിവരെയും രണ്ടു ബന്ധുക്കളെയും അറസ്റു ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.