കാനന്‍ നിയമ സമ്മേളനം സമാപിച്ചു
Saturday, October 25, 2014 12:42 AM IST
പാലാ: അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ അഞ്ചു ദിവസമായി നടന്നുവന്ന കാനന്‍ ലോ സൊസൈറ്റി ദേശീയ സമ്മേളനം സമാപിച്ചു. ഡോ. സിറിയക് തോമസ്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. സെബാസ്റ്യന്‍ കറമ്പായി (തഞ്ചാവൂര്‍), സിസ്റര്‍ ലിസിയ എസ്എംഐ, റവ. ഡോ. ഷാജി ജര്‍മന്‍ (കൊല്ലം), റവ. ഡോ.അലഗ് സെല്‍വന്‍ (സേലം), റവ. ഡോ. വര്‍ഗീസ് കോളുതറ (ബാംഗളൂര്‍), റവ. ഡോ. റൊസാരിയോ ഒലിവേരാ (ഗോവ), റവ. ഡോ. ജോവാക്കിം (ബദല്‍പുര്‍) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ നടത്തി. സഭാകോടതികളുടെ റീജണല്‍തലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയും ചോദ്യോത്തരവളയും ഉണ്ടായിരുന്നു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കുറവിലങ്ങാട് ഫൊറോന പള്ളി, മുട്ടുചിറ അല്‍ഫോന്‍സാ ഭവന്‍, മാന്നാനം വാഴ്ത്തപ്പെട്ട ചാവറച്ചന്റെ കബറിടം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു. കണ്ണൂര്‍ ബിഷപ് റവ. ഡോ. അലക്സ് വടക്കുംതല, മുംബൈ സഹായമെത്രാന്‍ റവ. ഡോ. ഡൊമിനിക് സാവിയോ എന്നിവരോടൊപ്പം ഇന്ത്യയിലെ വിവിധ രൂപതകളില്‍നിന്നും കുവൈറ്റ്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിച്ചു. ലോക്കല്‍ ഓര്‍ഗനൈസര്‍മാരായ റവ. ഡോ. മൈക്കിള്‍ വട്ടപ്പലം, റവ. ഡോ. ജോസഫ് മുകളേപ്പറമ്പില്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി. കാനോന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. രായപ്പന്‍ അരുള്‍ സെല്‍വന്‍ (ബാംഗളൂര്‍) നന്ദി അര്‍പ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.