ആനയുടെ ചവിട്ടേറ്റു മരിച്ച യുവതിയുടെ മൃതദേഹം വിമാനത്തില്‍ കയറ്റിവിടാന്‍ വൈകിയത് ഏഴര മണിക്കൂര്‍
Thursday, October 30, 2014 12:21 AM IST
നെടുമ്പാശേരി: അടിമാലിക്കടുത്ത് ഇരുട്ടുകാനം ആനവിരട്ടിയില്‍ ആനയുടെ ചവിട്ടേറ്റു മരിച്ച യുവതിയുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍നിന്നു കയറ്റിവിടാന്‍ ഏഴര മണിക്കൂര്‍ വൈകി. രാവിലെ ഒന്‍പതിനു ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തിലാണു മൃതദേഹം മുംബൈക്കു കയറ്റിവിടാന്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, എംബാം ചെയ്തതു ശരിയായിട്ടില്ലെന്നും മൃതദേഹത്തില്‍നിന്നു ദ്രാവകം ഒഴുകുന്നുണ്െടന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ശരിയായ വിധം എംബാം ചെയ്യണമെന്നും അവര്‍ നിര്‍ദേശിച്ചു.

ഇതനുസരിച്ചു മൃതദേഹം വീണ്ടും എംബാം ചെയ്തശേഷം വൈകുന്നേരം 4.30നുള്ള ഫ്ളൈറ്റിലാണു മുംബൈക്കു കയറ്റിവിട്ടത്. ഗുജറാത്തില്‍നിന്ന് എത്തിയ 14 അംഗ വിനോദസഞ്ചാര സംഘത്തില്‍പ്പെട്ട, ഗുജറാത്ത് ശിവനഗറില്‍ താമസിക്കുന്ന ഇഗ്നേഷ്യസിന്റെ ഭാര്യ ഡിംപിള്‍ (27) ആണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്. ഇവര്‍ ആന സവാരി നടത്തുമ്പോള്‍ ഭര്‍ത്താവ് ഫോട്ടോ എടുക്കാന്‍ തുടങ്ങി.


പ്രകോപിതനായ ആന ഡിംപിളിനെ കുലുക്കി താഴെയിട്ടു ചവിട്ടുകയായിരുന്നു. അടിമാലി മോര്‍ണിംഗ് സ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.