പൊതുമുതല്‍ നശീകരണത്തിനു കാരണം സര്‍ക്കാരിന്റെ വീഴ്ച: ഹൈക്കോടതി
പൊതുമുതല്‍ നശീകരണത്തിനു കാരണം സര്‍ക്കാരിന്റെ വീഴ്ച: ഹൈക്കോടതി
Thursday, October 30, 2014 12:17 AM IST
കൊച്ചി: ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ടു പൊതു- സ്വകാര്യ മുതലുകള്‍ക്കെതിരേ അക്രമം പെരുകുന്നതിന്റെ കാരണം ഉത്തരവുകളുടെയോ നിയമങ്ങളുടെയോ അഭാവ മല്ലെന്നും അവ നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഹൈക്കോടതി. ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഫുള്‍ബെഞ്ച്.

നേരത്തെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, ജസ്റീസ് കെ.ടി തോമസിനെ കമ്മീഷനായി നിയമിക്കുകയും ഹര്‍ത്താല്‍ പോലുള്ള സമര ങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 1984ല്‍ പാര്‍ലമെന്റ് പൊതുമുതല്‍ നശീകരണത്തിനെതിരേ നിയമം കൊ ണ്ടുവന്നു. 2011ല്‍ ഹൈക്കോടതി പാതയോരങ്ങളിലെ പൊതുയോഗം നിരോധിച്ച് ഉത്തരവിട്ടു. മാത്രമല്ല, പോലീസ് ആക്ടിലെ 79-ാം വകുപ്പനുസരിച്ചു പൊതുയോഗങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാരിനു അധികാരമുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ടു ഡിവിഷന്‍ ബെഞ്ചിന്റെയുള്‍പ്പെടെ പല മുന്‍കാല ഉത്തരവുകളും നിലവിലുണ്ട്. അവ കര്‍ശനമായി നടപ്പാക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. ഹര്‍ത്താല്‍ദിനത്തില്‍ ജ നങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.