ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം
Friday, November 21, 2014 12:23 AM IST
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരം നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്നുച്ചയ്ക്ക് ഒന്നു മുതല്‍ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

ഇടപ്പള്ളി ബൈപാസ് മുതല്‍ നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് വരെയുള്ള ഇടപ്പള്ളി-ഹൈക്കോര്‍ട്ട് റോഡില്‍ മെട്രൊ ജോലി നടക്കുന്നതിനാല്‍ സര്‍വീസ് ബസുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. ഒരു വാഹനവും ഈ റോഡില്‍ പാര്‍ക്കു ചെയ്യാന്‍ പാടില്ല.

സ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റേഡിയം വരെയുള്ള റോഡിലും സ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലും സ്റേഡിയത്തിനു പിന്‍വശം മുതല്‍ കാരണക്കോടം വരെയുള്ള റോഡിലും പാര്‍ക്കിംഗ് അനുവദിക്കില്ല. മത്സരം കാണാനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൌണ്ട്, തമ്മനം റോഡ് വഴിയും വൈറ്റില ഭാഗത്തു നിന്ന് എസ്എ റോഡ് കടവന്ത്ര, കതൃകടവ് വഴിയും സ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് എത്തിച്ചേരാവുന്നതാണ്. എന്നാല്‍ മറ്റു വാഹനങ്ങള്‍ക്ക് ഈ റോഡുകളില്‍ നിയന്ത്രണം ഉണ്ടാകും.

ചെറിയ വാഹനങ്ങള്‍ സ്റേഡിയത്തിനു മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്സ് കോളജ് ഗ്രൌണ്ട്, കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൌണ്ട്, ഐഎംഎ ഗ്രൌണ്ട്, സ്റേഡിയത്തിനു പിറകിലുള്ള വാട്ടര്‍ അഥോറിറ്റി ഗ്രൌണ്ട്, ഹെലിപാഡ് ഗ്രൌണ്ട് എന്നിവടങ്ങളിലും, വലിയ വാഹനങ്ങള്‍ ഇടപ്പള്ളി-വൈറ്റില ബൈപാസിന്റെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്െടയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളിലും ഗതാഗതതടസം ഉണ്ടാക്കാത്തവിധം പാര്‍ക്കു ചെയ്യണം.


എന്‍എച്ച് 47ല്‍ വടക്കു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ബൈപാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി കണ്െടയ്നര്‍ ടെര്‍മിനല്‍ റോഡില്‍ പാര്‍ക്കു ചെയ്യണം. എന്‍എച്ച് 47ല്‍ കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനില്‍ ആളുകളെ ഇറക്കി ദേശീയപാത ബൈപാസിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളില്‍ പാര്‍ക്ക് ചെയ്യണം. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടം ബൈപാസ് ജംഗ്ഷനു സമീപം സര്‍വീസ് റോഡുകളില്‍ പാര്‍ക്കു ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.