ചാവറയച്ചന്റെ മുറിയിലേക്കു തീര്‍ഥാടക പ്രവാഹം
ചാവറയച്ചന്റെ മുറിയിലേക്കു തീര്‍ഥാടക പ്രവാഹം
Sunday, November 23, 2014 12:08 AM IST
ഏറ്റുമാനൂര്‍: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനം ആശ്രമത്തില്‍ 32 വര്‍ഷം താമസിച്ച മുറി കാണുന്നതിനും പ്രാര്‍ഥിക്കുന്നതിനും തീര്‍ഥാടകര്‍ കൂട്ടമായെത്തുന്നു. ലളിത ജീവിതം നയിച്ചിരുന്ന ചാവറയച്ചന്‍ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും പെട്ടിയും ഈ മുറിയില്‍ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നു.

ഇതിനൊപ്പം സൂക്ഷിച്ചിരിക്കുന്ന മറ്റൊരു വസ്തു ഭക്തരില്‍ കൌതുകമുണര്‍ത്തുന്നു. ചാവറയച്ചന്‍ ആശ്രമവളപ്പില്‍ നട്ട് താത്പര്യപൂര്‍വം സംരക്ഷിച്ചിരുന്ന പ്രിയോര്‍ മാവിന്റെ തടിക്കഷണമാണു മറ്റു പൂജ്യവസ്തുക്കള്‍ക്കൊപ്പം ഈ മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

കബറിടം വണങ്ങിയശേഷം ഈ മുറിയിലെത്തുന്ന ഭക്തര്‍ കട്ടിലും കസേരയും വണങ്ങി മുറിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ചാവറയച്ചന്റെ തിരുശേഷിപ്പിനു മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചാണു പോകുന്നത്. തൊട്ടടുത്ത മുറിയില്‍ ചാവറയച്ചന്റെ മാധ്യസ്ഥത്താല്‍ ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന അനേകം കത്തുകളും ഫോട്ടോകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തുമുണ്ട്. ഈ മുറിയില്‍നിന്നും പുറത്തേക്കിറങ്ങുന്ന തീര്‍ഥാടകര്‍ കാണുന്നതു പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നതും ചാവറയച്ചന്‍ ഏറെ ഭക്തിപൂര്‍വം ഉപയോഗിച്ചിരുന്നതുമായ തിരുക്കുടുംബത്തിന്റെ ചിത്രമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.