പന്ന്യന്റെ പ്രസ്താവനയ്ക്കു പിന്നില്‍ ഗൂഢലക്ഷ്യം: ജോസഫ് എം. പുതുശേരി
Sunday, November 23, 2014 11:46 PM IST
കോട്ടയം: ഇടത് മുന്നണിയിലേക്കില്ലെന്നു കെ.എം. മാണിയും കേരള കോണ്‍ഗ്രസ് -എമ്മും ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനുശേഷവും മാണിയെ വേണ്ട എന്നു പന്ന്യന്‍ രവീന്ദ്രന്‍ ആവര്‍ത്തിക്കുന്നതിനുപിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നും കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കെ.എം. മാണി സര്‍വദാ യോഗ്യനാണെന്നും ആ വഴിക്ക് ആലോചിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പലതവണ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. ആ ചൂണ്ടയില്‍ കൊത്താന്‍ താനില്ലെന്നും കെ.എം മാണി അപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും ഈ പല്ലവി ആവര്‍ത്തിക്കുന്നതു പാര്‍ട്ടി പിടിക്കുന്നതിനുനു വേണ്ടിയാണ്. പാര്‍ലമന്റ് തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം സീറ്റ് കച്ചവടത്തില്‍ അനഭിമതനായി മാറിയ പന്ന്യന്‍ രവീന്ദ്രന്‍ കെ.എം മാണിയെ ചാരി മാര്‍ക്സിസ്റ് പാര്‍ട്ടിയെ അക്രമിച്ചു വീരപരിവേഷം സൃഷ്ടിച്ച് ഒരിക്കല്‍ കൂടി പാര്‍ട്ടി സെക്രട്ടറി ആവാനുള്ള അഭ്യാസമാണ് നടത്തുന്നത്. സ്വന്തം പാര്‍ട്ടിയിലെ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കം കെ.എം മാണിയുടെ ചെലവില്‍ വേണ്െടന്നും പുതുശേരി പറഞ്ഞു. കേരള കോണ്‍ഗ്രസ് -എം മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ വിജി എം. തോമസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.