ശബരിമല കൊപ്ര: മാര്‍ക്കറ്റ്ഫെഡും കേരഫെഡും കരാര്‍ ഒപ്പിട്ടു
Saturday, November 29, 2014 12:16 AM IST
കൊച്ചി: ശബരിമലയിലെ വഴിപാടു നാളികേരം കൊപ്രയാക്കി കേരഫെഡിനു വില്ക്കാന്‍ മാര്‍ക്കറ്റ്ഫെഡ് കരാറില്‍ ഒപ്പുവച്ചു. ശബരിമല നാളികേരം ഇക്കുറി ലേലത്തില്‍ പിടിച്ച പൊതുമേഖലാ സ്ഥാപനമായ മാര്‍ക്കറ്റ്ഫെഡ് 1,200 ടണ്ണോളം കൊപ്ര കേരഫെഡിനു വില്ക്കും. കൊപ്രയുടെ കൊച്ചിയിലെ പ്രതിദിനവിലയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി നിശ്ചയിക്കുന്ന സ്ഥിരവിലയ്ക്കാണു വില്പന നിശ്ചയിച്ചിരിക്കുന്നത്. ഈ സംരംഭത്തിന്റെ ആദ്യഘട്ടമായി 20 ടണ്‍ കൊപ്ര കേരഫെഡിന്റെ കരുനാഗപ്പള്ളിയിലെ മില്ലിലേക്ക് ഇന്നലെ രാവിലെ അയച്ചു.


കഴിഞ്ഞവര്‍ഷം 3.06 കോടി രൂപയ്ക്കു ലേലത്തില്‍ പോയ തേങ്ങ ഇക്കൊല്ലം ഏകദേശം ആറു കോടി രൂപയ്ക്കാണു ലേലത്തില്‍ പിടിച്ചത്. കൊല്ലങ്ങളായി സ്വകാര്യ കമ്പനികള്‍ കുത്തകയാക്കി വച്ചിരുന്ന നാളികേര സംഭരണം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി സര്‍ക്കാര്‍ ഏജന്‍സിയായ മാര്‍ക്കറ്റ്ഫെഡ് ഏറ്റെടുക്കുന്നത്. കേര കര്‍ഷകര്‍ക്കു ഗുണകരമായി നാളികേരത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സംയുക്ത സംരംഭം ഇടയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.