ഹാരിസണ്‍സ് വിറ്റ ഭൂമി പോക്കുവരവു ചെയ്യരുതെന്ന ഹര്‍ജി തള്ളി
Thursday, December 18, 2014 12:20 AM IST
കൊച്ചി: ആര്യങ്കാവിലും തെന്മലയിലുമായി ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍സ് വിറ്റ ഭൂമി പോക്കുവരവു ചെയ്തു നല്‍കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടി തള്ളി. ജസ്റീസ് സി.കെ. അബ്ദുള്‍ റഹീമിന്റെതാണ് ഉത്തരവ്. മുംബൈയിലെ റിയ റിസോര്‍ട്ട്സിനു വിറ്റ തെന്മല വില്ലേജിലെ 200 ഏക്കര്‍ ഭൂമിയും ആര്യങ്കാവ് വില്ലേജില്‍ ആനന്ദവല്ലിയമ്മയ്ക്കു വിറ്റ 62 ഏക്കര്‍ ഭൂമിയും പോക്കുവരവു ചെയ്തു നല്‍കാന്‍ കഴിഞ്ഞ ഒക്ടോബറിലാണു ജസ്റീസ് സി.കെ. അബ്ദുള്‍ റഹീം ഉത്തരവിട്ടത്. ഹാരിസണ്‍സ് വിറ്റതു സര്‍ക്കാര്‍ ഭൂമിയാണെന്നും സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ടുണ്െടന്നും ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കിയത്. ഈ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. ഭൂമി പോക്കുവരവു ചെയ്തു നല്‍കാന്‍ ഉത്തരവിടുമ്പോള്‍ സ്പെഷല്‍ ഓഫീസറുടെ നടപടി തുടങ്ങിയിരുന്നില്ലെന്നും ഹാരിസണ്‍സിന്റെ പക്കല്‍നിന്നു ഭൂമി വാങ്ങിയ ഹര്‍ജിക്കാര്‍ക്കു ഭൂമി സര്‍ക്കാരിന്റേതാണെന്നു വ്യക്തമാക്കുന്ന സ്പെഷല്‍ ഓഫീസറുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.