മുദ്രപത്ര വില്പന പരിധി ഒരു ലക്ഷം രൂപയാക്കി
Thursday, December 18, 2014 12:10 AM IST
തിരുവനന്തപുരം: മുദ്രപത്ര വില്പന പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി വിജ്ഞാപനമിറക്കി. സ്റാമ്പ് വെണ്ടര്‍മാര്‍ക്ക് ഇനി ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ വില്‍പ്പന നടത്താം.

ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുന്ന തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ മാത്രമേ ഇനി മുതല്‍ സബ്ട്രഷറികളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. ഇതോടെ ഭൂമിയുടെ താരിഫ് വില 50 ശതമാനം കൂടി ഉയര്‍ത്തിയതു മൂലം ചെറിയ വസ്തു ഇടപാടുകള്‍ക്കു പോലും വലിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ ആവശ്യമായി വന്നു. അവയ്ക്കു വേണ്ടി സബ്ട്രഷറികളെ ആശ്രയിക്കേണ്ടിവരുന്ന സാഹ ചര്യമാണ് പുതിയ തീരുമാനം വഴി ഒഴിവായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.