പത്തു കോടി രൂപയുടെ ഹെറോയിനുമായി എട്ടു പേര്‍ പിടിയില്‍
Saturday, December 20, 2014 12:57 AM IST
കൊച്ചി: കേരളം വഴി കുവൈറ്റിലേക്കു കടത്താന്‍ ഡല്‍ഹിയില്‍നിന്നു കൊണ്ടുവന്ന പത്തു കോടി രൂപ വിലമതിക്കുന്ന ആറു കിലോ ഹെറോയിനുമായി രാജ്യാന്തര മയക്കുമരുന്നുകടത്തു സംഘത്തില്‍ കണ്ണികളായ എട്ടു പേര്‍ പിടിയില്‍. ആറു മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ മൂന്നു ദിവസങ്ങളിലായാണു നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി വിമാനത്താവളം, തൃശൂര്‍, തിരുവനന്തപുരം റെയില്‍വേ സ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്നായി അറസ്റ് ചെയ്തത്.

ബുധനാഴ്ച തിരുവനന്തപുരം റെയില്‍വേ സ്റേഷനില്‍നിന്നു മധ്യപ്രദേശുകാരായ രണ്ടുപേരെ അര കിലോഗ്രാം ഹെറോയിനുമായി അറസ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ തൃശൂര്‍ സ്വദേശികളായ ദിലീപ് പി. ഹരിദാസ് (27), ലിജോ കെ. ജോസ് (32), പി.എച്ച്. ഷഹീര്‍ (40), ഐ. ആര്‍. വിജേഷ് (28) എന്നിവരെ ഒന്നര കിലോ ഹെറോയിന്‍ സഹിതം അറസ്റ് ചെയ്തു. കുവൈറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദിലീപ് ഹെറോയിന്‍ കടത്താനിരിക്കേയാണ് അറസ്റ്.


ഇവരെ ചോദ്യംചെയ്തപ്പോള്‍ ഡല്‍ഹിയില്‍നിന്നു ഹെറോയിന്‍ കേരളത്തിലേക്കു ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്നുണ്െടന്നു വ്യക്തമായതോടെ തൃശൂര്‍ റെയില്‍വേ സ്റേഷനില്‍നിന്നു രണ്ടുപേരെ കൂടി എന്‍സിബി പിടികൂടി. തൃശൂര്‍ സ്വദേശികളായ എം.ടി. ജോണ്‍സണ്‍ (58), ടി.എ. ഫ്രാന്‍സിസ് (53) എന്നിവരാണു നാലു കിലോ ഹെറോയിനുമായി പിടിയിലായത്.

കേരളത്തിലും തമിഴ്നാട്ടിലും വേരുകളുള്ള വന്‍ സംഘം കുവൈറ്റിലെ മയക്കുമരുന്നു മാഫിയയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്െടന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്നു കേരളത്തിലെത്തിക്കുന്ന ഹെറോയിനും മറ്റു ലഹരിവസ്തുക്കളും ഇവിടത്തെ വിമാനത്താവളങ്ങള്‍ വഴി സംഘാംഗങ്ങള്‍ കുവൈറ്റിലെത്തിക്കുന്നു. സംഘത്തിലെ ഒരാള്‍ മയക്കുമരുന്നുമായി കുവൈറ്റില്‍ പോവുകയാണു പതിവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.