ഞായര്‍ ഡ്രൈ ഡേ ഒഴിവാക്കി; ഇന്നു മദ്യശാലകള്‍ തുറക്കും
Sunday, December 21, 2014 11:35 PM IST
തിരുവനന്തപുരം: ഞായറാഴ്ച ഡ്രൈ ഡേ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെത്തുടര്‍ന്ന് ഇന്നു ബാറുകളും ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പ്പനശാലകളും തുറക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി പത്തുവരെയാക്കി നിജപ്പെടുത്തി.

പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്കു ബിയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി ശുചിത്വപരിശോധന നട ത്താന്‍ എക്സൈസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. എക്സൈസ് കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കും. ഞായറാഴ്ച ഡ്രൈഡേ ഒഴിവാക്കുന്നത് അടക്കം മദ്യനയത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മന്ത്രിസഭായോഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പ് ഇന്നലെ വൈകുന്നേരത്തോടെ ഉത്തരവു പുറത്തിറക്കി. കഴിഞ്ഞ ഓഗസ്റ് മുതല്‍ ഞായറാഴ്ച മദ്യശാലകള്‍ അടച്ചിടുകയായിരുന്നു.

എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനില്‍ക്കും. അതോടൊപ്പം നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള അവധി ദിനങ്ങളിലും ഉത്സവകാലങ്ങളിലും മദ്യശാലകള്‍ക്ക് അവധിയായിരിക്കും.

ഞായറാഴ്ച മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ടര മണിക്കൂര്‍ കുറച്ചു. നേരത്തേ രാവിലെ എട്ടു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ ഇന്നു മുതല്‍ രാവിലെ 9.30 മുതല്‍ രാത്രി പത്തുവരെയാകും പ്രവര്‍ത്തിക്കുക.


സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ശുചിത്വമുള്ളവ കണ്െടത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം എക്സൈസ് കമ്മീഷണര്‍ രൂപീകരിച്ചു. എക്സൈസ് സംഘം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ബിയര്‍- വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചുകൊണ്ടു പ്രത്യേക വിജ്ഞാപനമിറക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഈ നടപടിയും പൂര്‍ത്തിയാകുമെന്നാണു വിവരം. പൂട്ടിയിട്ടിരുന്ന 418 ബാറുകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ശുചിത്വം ഉറപ്പാക്കി എല്ലാ സ്ഥാപനങ്ങളിലും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെയും മുസ്ലിംലീഗിന്റെയും എതിര്‍പ്പു മറികടന്നാണു മദ്യനയത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയെ ചുമ തലപ്പെടുത്താന്‍ യുഡിഎഫ് യോ ഗം തീരുമാനിച്ചത്.

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ- സംസ്ഥാന പാതയോരത്തു സ്ഥിതി ചെയ്യുന്ന 163 ബിവറേജസ്- കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യവില്‍പ്പന ശാലകളില്‍ 16 എണ്ണം ജനുവരി ഒന്നിനു പൂട്ടും. ഉടനടി പൂട്ടേണ്ട സ്ഥാപനങ്ങളുടെ ലിസ്റ് സമര്‍പ്പിക്കാന്‍ എക്സൈസിനും കെഎസ്ബിസിക്കും കണ്‍സ്യൂമര്‍ ഫെഡിനും നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.