കൊച്ചിയില്‍ 30 കോടിയുടെ ഇഫെഡ്രീന്‍ പിടിച്ചു
കൊച്ചിയില്‍ 30 കോടിയുടെ ഇഫെഡ്രീന്‍ പിടിച്ചു
Sunday, December 21, 2014 11:41 PM IST
നെടുമ്പാശേരി: തെക്കന്‍ ആഫ്രിക്കയിലെ സിംബാബ്വേയില്‍നിന്നു സന്ദര്‍ശക വീസയില്‍ ഒന്‍പതു ദിവസം മുന്‍പ് കൊച്ചിയിലെത്തിയ മുപ്പത്തഞ്ചുകാരി ഹരാരെയിലേക്കു കടത്താന്‍ ശ്രമിച്ച 20 കിലോ ഇഫെഡ്രീന്‍ എന്ന മയക്കുമരുന്ന് കൊച്ചി വിമാനത്താവളത്തില്‍ കസ്റംസ് വിഭാഗം പിടികൂടി. രാജ്യാന്തര വിപണിയില്‍ ഇതിന് 30 കോടി രൂപ വില വരും. കൊച്ചിയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.

ശ്വാസംമുട്ടലിനും ആസ്ത്മയ്ക്കും നെഞ്ചിലെ നീര്‍ക്കെട്ടിനും മറ്റും ഔഷധമായി ഉപയോഗിക്കുന്ന ഇഫെഡ്രീന്‍ ആംഫിറ്റാമിന്‍ മരുന്നെന്നപോലെതന്നെ ലോകത്തെ ഏറ്റവും വില കൂടിയ മയക്കുമരുന്നുകളിലൊന്നായ മെഥാംഫിറ്റമിന്‍ ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. പഞ്ചസാര രൂപത്തിലുള്ള ഇഫെഡ്രീന്‍ ചെറിയ കവറുകളിലാക്കി സ്യൂട്ട്കെയ്സിനകത്തു പ്രത്യേകം അറകളിലാണ് ഒളിപ്പിച്ചിരുന്നത്. സ്യൂട്ട്കെയ്സിന്റെ പാളി പൊളിച്ചാലേ ഇതു കണ്െടത്താന്‍ കഴിയുമായിരുന്നുള്ളൂ.

സിംബാബ്വേക്കാരിയായ സെല്ലിയ ഡൊമിംഗോ (35) എന്ന യുവതിയാണു മയക്കുമരുന്നുമായി പിടിയിലായത്. ഇവര്‍ രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്തുസംഘത്തിന്റെ കണ്ണിയാണെന്നാണു നിഗമനമെന്നു കസ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ഒന്‍പതു ദിവസം മുമ്പു കൊച്ചിയില്‍ എത്തിയ സെല്ലിയ വടക്കേ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇഫെഡ്ര സിനിക്ക സസ്യവര്‍ഗത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഇഫെഡ്രീന്‍ ഉത്തരേന്ത്യയില്‍ കിലോഗ്രാമിനു മൂന്നു ലക്ഷം രൂപയ്ക്കു ലഭിക്കും. 60 ലക്ഷം രൂപയ്ക്ക് ഉത്തരേന്ത്യയില്‍നിന്നു വാങ്ങിയ ഇഫെഡ്രീന്‍ വിദേശത്ത് എത്തിക്കുമ്പോള്‍ അതിനു 30 കോടി രൂപ ലഭിക്കും.

കൊച്ചിയില്‍നിന്നു പുലര്‍ച്ചെ നാലിനു ദോഹയിലേക്കു പോകുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 515 ഫ്ളൈറ്റില്‍ പോകാനാണ് ഇവര്‍ വന്നത്. ദോഹ വഴി ഹരാരെയ്ക്കാണു ടിക്കറ്റെടുത്തിരുന്നത്. ഇവരുടെ പിന്നിലുള്ള സംഘത്തെ പിടിക്കാന്‍ ശ്രമം നടന്നുവരികയാണെന്നു ഡോ.കെ.എന്‍. രാഘവന്‍ പറഞ്ഞു.

കസ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. അനില്‍കുമാര്‍, അസിസ്റന്റ് കമ്മീഷണര്‍മാരായ സി. ശ്രീധരന്‍, സഞ്ജയ് ബംഗാര്‍ ടി, സൂപ്രണ്ടുമാരായ അജിത്കൃഷ്ണന്‍, എന്‍.എസ്. ദേവ്, ജി. രാജേഷ് കുമാര്‍, വി.ജെ. രാജ്മോഹന്‍, കെ. പ്രദീപ്, പി. ശശികുമാര്‍, കെ. പദ്മനാഭന്‍, ഇന്‍സ്പെക്ടര്‍മാരായ ജെന്നി സജി, കെ. സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണു മയക്കുമരുന്നു പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.