കാസര്‍ഗോട്ട് റെയ്ഡ്; കഠാരയും ലഘുലേഖകളും കിട്ടി
കാസര്‍ഗോട്ട് റെയ്ഡ്; കഠാരയും ലഘുലേഖകളും കിട്ടി
Tuesday, December 23, 2014 12:15 AM IST
സ്വന്തം ലേഖകന്‍

ചെറുവത്തൂര്‍(കാസര്‍ഗോഡ്): മാവോയിസ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍, തിമിരി എന്നിവിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. മാവോയിസ്റ്റുകളുമായി ബന്ധമുണ്െടന്നു സംശയിക്കുന്ന ചെറുവത്തൂര്‍ തിമിരിയിലെ ശ്രീകാന്തിന്റെയും തൃക്കരിപ്പൂര്‍ ഇളമ്പച്ചയിലെ അരുണ്‍ ബാലന്റെയും വീടുകളിലാണു റെയ്ഡ് നടത്തിയത്.

പഠനത്തിനായി വയനാട്ടിലെത്തിയ ഇരുവരും നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു വരികയായിരുന്നുവെന്നു റെയ്ഡിനു നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായിക് പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.


ശ്രീകാന്തിന്റെ വീട്ടില്‍നിന്നു കഠാരയും ലഘുലേഖകളും കണ്െടടുത്തു. ജേര്‍ണലിസം വിദ്യാര്‍ഥിയായി നാട്ടില്‍ അറിയപ്പെടുന്ന അരുണ്‍ ബാലന്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും മുന്‍ പ്രവര്‍ത്തകനായിരുന്നു. അരുണിന്റെ വീട്ടില്‍നിന്നും മാവോയിസ്റ് അനുകൂല ലഘുലേഖകളും ലാപ് ടോപും നിരവധി സിഡികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബിഎഡ് വിദ്യാര്‍ഥിയാണു ശ്രീകാന്ത്. ശ്രീകാന്തും അരുണ്‍ ബാലനും ഞായറാഴ്ച വയനാട്ടിലേക്കു പോയതായാണു വീട്ടുകാര്‍ പോലീസിനു നല്‍കിയ വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.