കാരുണ്യ ചികിത്സാസഹായം 76,784 പേര്‍ക്ക്; നല്‍കിയത് 620.21 കോടി രൂപ
Sunday, January 25, 2015 12:55 AM IST
തിരുവനന്തപുരം: മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍കൂടി കാരുണ്യ ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളജ്, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണു പുതിയ ഡയാലിസിസ് സെന്ററുകള്‍. ശനിയാഴ്ച ധനമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന കാരുണ്യ ബനവലന്റ് ഫണ്ട് 17-ാം സംസ്ഥാനതല കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി.

അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും 27 ജില്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍ തുടങ്ങാന്‍ നേരത്തേ അനുവാദം നല്‍കിയിരുന്നു. അതിനു പുറമേയാണിത്. തിരുവനന്തപുരം മെഡിക്കല്‍ðകോളജില്‍ ഇതിനകം ഡയാലിസിസ് സെന്റര്‍ തുടങ്ങി. ആലപ്പുഴ ജില്ലാ ആശുപത്രിയിലും താമരശേരി താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് സെന്ററിന്റെ നിര്‍മാണം നട ക്കുന്നു.


കാരുണ്യ ഫണ്ടില്‍നിന്നു ചികിത്സാസഹായത്തിന് അപേക്ഷിച്ച 2,262 രോഗികള്‍ക്കു കമ്മിറ്റി മൊത്തം 35.02 കോടിരൂപയ്ക്കുളള ചികിത്സാനുമതി നല്‍കി. ഇതോടെ കാരുണ്യ ബനവലന്റ് ഫണ്ടില്‍നിന്നു ചികിത്സാസഹായം ലഭിച്ച രോഗികളുടെ എണ്ണം 76,784 ആയും ചികിത്സാ സഹായം 620.21 കോടിരൂപയായും ഉയര്‍ന്നതായി ധനമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.