കടകംപള്ളി സുരേന്ദ്രന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
കടകംപള്ളി സുരേന്ദ്രന്‍  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Sunday, January 25, 2015 12:55 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി കടകംപള്ളി സുരേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. ഇതു മൂന്നാം തവണയാണു കടകംപള്ളി സുരേന്ദ്രന്‍ സെക്രട്ടറിയാകുന്നത്. 44 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒന്‍പതു പേര്‍ പുതുമുഖങ്ങളാണ്. പിരപ്പന്‍കോട് മുരളി, കെ.ഒ. ഹബീബ്, എസ്.എസ്. പോറ്റി എന്നിവരെ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആനാവൂര്‍ നാഗപ്പനെയും കോലിയക്കോട് കൃഷ്ണന്‍ നായരേയും ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തിയപ്പോള്‍ സംസ്ഥാന കമ്മിറ്റിയം ഗവും വി.എസ് പക്ഷത്തെ പ്രമുഖനുമായ പിരപ്പന്‍കോട് മുരളി ഒഴിവായി.

സിപിഎമ്മില്‍നിന്നു പുറത്തുപോയി കോണ്‍ഗ്രസില്‍ ചേര്‍ന്ന ആര്‍.ശെല്‍വരാജ്, വിജിലന്‍സ് കേസില്‍ കോടതി ശിക്ഷിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട മഹിളാ നേതാവ് എം.ജി. മീനാംബിക എന്നിവരുടെ ഒഴിവുകളാണു ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച പാനലില്‍ ഇടംപിടിക്കാതെയാണു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശ്വസ്തനായ പാളയം ഏരിയാസെക്രട്ടറി എ.എ. റഷീദും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ബിജുവും ജില്ലാ കമ്മിറ്റിയില്‍ എത്തിയത്. എസ്.പി. ദീപക്കിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള കടകംപള്ളി യുടെ നീക്കം പാളി.


ദീപക്കിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനോടു മറ്റാര്‍ക്കും യോജിപ്പില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണു കടകംപള്ളി പിന്മാറിയത്.

തൃശൂരില്‍ എ.സി. മൊയ്തീന്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന സിപി എം ജില്ലാ സമ്മേളനം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി മൊയ്തീനെ മൂന്നാംതവ ണയും ഏകകണ്ഠമാ യി തെരഞ്ഞെടു ത്തു.

2004ല്‍ നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വൈദ്യുതിമന്ത്രി കെ.മുരളീധരനെതിരേ നേടിയ അട്ടിമറിവിജയം എ.സി. മൊയ്തീനെ സംസ്ഥാനതലത്തില്‍ ശ്രദ്ധേയനാക്കി.

2006ലും വടക്കാഞ്ചേരിയില്‍നിന്നു വന്‍ ഭൂരിപക്ഷത്തിലാണു തെരഞ്ഞെടുക്കപ്പെട്ടത്. കല്ലമ്പാറ പരേതനാ യ ആക്കപ്പറമ്പില്‍ ചിയാമുവിന്റെയും ഫാത്തി മ ബീവിയുടെയും മകനാണു മൊയ്തീന്‍. വട ക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകര സ്വദേശിയാണ്.

ഭാര്യ: എസ്. ഉസൈബ ബീവി (എരുമപ്പെട്ടി പിഎച്ച്സിയില്‍ ജൂണിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്). മകള്‍: ഡോ. ഷീബ. മരുമകന്‍: റഫീഖ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.