മാണിയെ തടഞ്ഞതു സിപിഐ എന്നു പന്ന്യന്‍
മാണിയെ തടഞ്ഞതു സിപിഐ എന്നു പന്ന്യന്‍
Sunday, January 25, 2015 1:01 AM IST
കോട്ടയം: മുഖ്യമന്ത്രിയാകുന്നതില്‍നിന്നു കെ.എം. മാണിയെ തടഞ്ഞതു സിപിഐയാണെന്നു സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയെ തടഞ്ഞതിലൂടെ തങ്ങള്‍ മുന്നണിയിലെ രക്തസാക്ഷികളാകുകയായിരുന്നു. ഈ തീരുമാനത്തില്‍ ഇന്ന് അഭിമാനമാണു തോന്നുന്നത്.

ഇനി ഒരുവട്ടംകൂടി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ കേരളത്തിലെ പ്രതിപക്ഷം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തു വിലകൊടുത്തും ഏതറ്റംവരെ പോയാലും ബജറ്റ് അവതരണത്തില്‍നിന്നു മാണിയെ തടഞ്ഞിരിക്കും. ഇനി ഒരു ബജറ്റുകൂടി മാണി അവതരിപ്പിച്ചാല്‍ ഖജനാവ് കാലിയാകുമെന്നും അദ്ദേഹം പറഞ്ഞു. തെളിവു കൊണ്ടുവരാന്‍ പറയുന്ന മുഖ്യമന്ത്രി വിജിലന്‍സിന്റെ ക്യുക്ക് വേരിഫിക്കേഷനും കഴിഞ്ഞ് കേസ് രജിസ്റര്‍ ചെയ്തിട്ടു മിണ്ടാതിരിക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചേദിച്ചു. കേരളത്തില്‍ നടന്നുവരുന്ന മതപരിവര്‍ത്തനത്തിനെതിരെ നടപടിയെടുക്കാതിരിക്കുന്നതു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പിന്തുണകൂടിനേടിയെടുക്കാനാണ്. അതുകൊണ്ടാണ് തൊഗാഡിയയെ പോലെയുള്ളവരുടെ കേസുകള്‍ പിന്‍വലിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


ഫെബ്രുവരി മൂന്നിനു നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മാണിക്കെതിരെയുള്ള പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടക്കുന്ന സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.