വിവരശേഖരണത്തില്‍ നിഗൂഢതയെന്നു നാളികേര ഉത്പാദക കണ്‍സോര്‍ഷ്യം
Sunday, January 25, 2015 1:04 AM IST
കൊച്ചി: നാളികേര വികസന ബോര്‍ഡിനു കീഴില്‍ കേരളത്തിലെ 5,854 നാളികേര ഉത്പാദക സൊസൈറ്റികളും (സിപിഎസ്) 311 നാളികേര ഉത്പാദക ഫെഡറേഷനുകളും (സിപിഎഫ്) 13 കമ്പനികളും നീര ഉത്പാദനത്തിനായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കെ, സംസ്ഥാന കൃഷി വകുപ്പിന്റെ അറിവോടെ പ്രവര്‍ത്തനരഹിതമായിരുന്ന നാളികേര വികസന കോര്‍പറേഷന്‍ പുനരുജ്ജീവിപ്പിക്കുകയും നീര ഉത്പാദനവുമായി രംഗത്തു വരികയും ചെയ്തതില്‍ ദൂരൂഹതയുള്ളതായി നാളികേര ഉത്പാദക കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ ആരോപിച്ചു.


നാളികേര ഫെഡറേഷനു കീഴില്‍ നീര ടാപ്പിംഗിനുവേണ്ടി നല്‍കിയ തെങ്ങുകളുടെയും കൃഷിക്കാരുടെയും വിവരം സംസ്ഥാന കൃഷി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ശേഖരിക്കുകയാണ്. നീര ഉത്പാദനവുമായി ബന്ധപ്പെട്ടു സംസ്ഥാന കൃഷി വകുപ്പിന് ഒരു നിയന്ത്രണവുമില്ല എന്നിരിക്കെ ഈ വിവരശേഖരണം എന്തിനെന്ന് അറിയുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.