മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; അധ്യാപികയ്ക്കു ശമ്പളക്കുടിശിക ലഭിച്ചു
Monday, January 26, 2015 12:38 AM IST
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശിയുടെ ഇടപെടലിന്റെ ഫലമായി കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ച അധ്യാപികയ്ക്കു ശമ്പളക്കുടിശിക ലഭിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഇക്കണോമിക്സ് പ്രഫസര്‍ റോഷ്നി പി. മത്തായി സമര്‍പ്പിച്ച പരാതിയാണ് പരിഹരിക്കപ്പെട്ടത്. പ്രഫ. തുമ്പമണ്‍ തോമസിന്റെ പത്നിയാണു റോഷ്നി.

2006 ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ വരെയുള്ള ശമ്പളക്കുടിശികയാണു ലഭിച്ചത്. 2004 മുതലാണ് അധ്യാപിക ഓപ്പണ്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചത്. 2006 മുതല്‍ യുജിസി നിരക്കിലുള്ള ശമ്പളം ബാധകമാക്കി. താന്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച മറ്റു സ്ഥാപനങ്ങളില്‍നിന്നും കുടിശിക ലഭിച്ചെങ്കിലും ഓപ്പണ്‍ സ്കൂളില്‍നിന്നും തുക നല്‍കിയില്ലെന്നായിരുന്നു പരാതി.


ശമ്പളക്കുടിശിക നല്‍കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി നിര്‍ദേശിച്ചു. തുടര്‍ന്ന് 2,00,531 രൂപ കുടിശിക അനുവദിച്ചതായി കമ്മീഷനെ ഓപ്പണ്‍ സ്കൂള്‍ ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.