മാവോയിസ്റ് ബന്ധമാരോപിക്കപ്പെട്ട് കോഴിക്കോട്ട് അഭിഭാഷകന്‍ കസ്റഡിയില്‍
Saturday, January 31, 2015 1:23 AM IST
കോഴിക്കോട്: കൊച്ചിയിലെ ദേശീയ പാതാ അഥോറിറ്റി ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തുഷാര്‍ നിര്‍മല്‍ സാരഥിയെ പോലീസ് കസ്റഡിയിലെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വാര്‍ത്താസമ്മേളനത്തിനു ശേഷം നാടകീയമായിട്ടായിരുന്നു പോലീസ് നടപടി.

കോഴിക്കോട് ടൌണ്‍ പോലീസ് കസ്റഡിയിലെടുത്ത തുഷാറിനെ കളമശേരി പോലീസിനു കൈമാറി. മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നതു സംബന്ധിച്ചു വെകുന്നേരം മൂന്നരയ്ക്കായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇതറിഞ്ഞു പോലീസ് മഫ്തിയില്‍ നേരത്തേ തന്നെ നളന്ദയില്‍ എത്തിയിരുന്നു. പത്രസമ്മേളനം നടക്കുന്ന ഹാളിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. അരമണിക്കൂര്‍ വാര്‍ത്താസമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴാണു പോലീസാണെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു രണ്ടുപേര്‍ സമീപിച്ചത്.


മനുഷ്യാവകാശ പ്രവര്‍ത്തകരായ എ. വാസു, റെനി ഐലിന്‍, സി.പി.റഷീദ് എന്നിവര്‍ മഫ്തിയിലെത്തിയ പോലീസുകാരോടു സംസാരിച്ചെങ്കിലും തുടര്‍നടപടിയുമായി പോലീസ് മുന്നോട്ടു നീങ്ങിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

ഇതിനിടെ, ടൌണ്‍പോലീസ് സ്ഥലത്തെത്തി തുഷാറിനെ കസ്റഡിയിലെടുക്കുകയായിരുന്നു. കളമശേരി പോലീസിന്റെ നിര്‍ദേശ പ്രകാരമാണു തുഷാറിനെ കസ്റഡിയിലെടുത്തതെന്നു ടൌണ്‍ സിഐ ടി.കെ. അഷ്റഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.