ജയിലില്‍ പോകാന്‍ തയാര്‍: ജയരാജന്‍
ജയിലില്‍ പോകാന്‍ തയാര്‍: ജയരാജന്‍
Saturday, January 31, 2015 1:25 AM IST
കണ്ണൂര്‍: ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവിനു ശിക്ഷിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് എം.വി. ജയരാജന്‍. കോടതിയലക്ഷ്യമൊന്നും കാട്ടാതിരുന്നതിനാലാണു മാപ്പ് പറയാതിരുന്നത്.

ജയിലില്‍ പോകാന്‍ തയാറാണ്. കമ്യൂണിസ്റുകാര്‍ക്കു ജയിലും മര്‍ദനവുമൊന്നും പുത്തരിയല്ല. കട്ടതിനോ പിടിച്ചുപറിച്ചതിനോ അല്ല ശിക്ഷ ലഭിച്ചിരിക്കുന്നത്. ജനാധിപത്യാവകാശത്തിനുവേണ്ടി പോരാട്ടം നടത്തിയതിനാണ്. ജുഡീഷറിയില്‍ തനിക്കു വിശ്വാസമുണ്െടന്നും സുപ്രീംകോടതി വിധിയോടു പ്രതികരിക്കവേ ജയരാജന്‍ പറഞ്ഞു. പാതയോര പൊതുയോഗങ്ങള്‍ വിലക്കിയ കോടതിയുടെ വിധിന്യായത്തെയാണു വിമര്‍ശിച്ചത്. അതില്‍ എന്തെങ്കിലും വാക്കോ നോക്കോ തെറ്റിയിട്ടുണ്െടങ്കില്‍ അതു പൊറുക്കാവുന്നതേയുള്ളൂ. തെറ്റു പറ്റാത്ത മനുഷ്യനൊന്നുമല്ല ഞാന്‍. വാക്കുകളെയല്ല, അതുള്‍ക്കൊള്ളുന്ന ആശയത്തെയാണു കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തുടര്‍നടപടി കോടതി തീരുമാനിക്കും

കണ്ണൂര്‍: സുപ്രീംകോടതി നാലാഴ്ചത്തെ ശിക്ഷ വിധിച്ച എം.വി. ജയരാജന്റെ കാര്യത്തില്‍ കോടതി തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചശേഷം ഹൈക്കോടതിയാണ് അടുത്ത നടപടികള്‍ സ്വീകരിക്കേണ്ടത്.

ജയരാജനോടു നേരിട്ടു കോടതിയിലോ പോലീസിലോ കീഴടങ്ങാന്‍ ഹൈക്കോടതിക്കു നിര്‍ദേശിക്കാം. അതല്ലെങ്കില്‍ പോലീസിന് വാറണ്ട് നല്‍കിയശേഷം അറസ്റ് ചെയ്യിക്കാം. കോടതി നിര്‍ദേശം വരുന്ന മുറയ്ക്കു നടപടി സ്വീകരിക്കുമെന്നു കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.