ബെവ്കോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു ഹൈക്കോടതി
ബെവ്കോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു ഹൈക്കോടതി
Saturday, January 31, 2015 1:36 AM IST
കൊച്ചി: സംസ്ഥാന ബിവറേജസ് കോര്‍പറേഷനിലെ (ബെവ്കോ) ഡെപ്യൂട്ടേഷന്‍ ജീവനക്കാരുടേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നു ഹൈക്കോടതി. ബെവ്കോയിലെ അസിസ്റന്റ് ഗ്രേഡ് രണ്ട് നിയമനവുമായി ബന്ധപ്പെട്ട കോര്‍പറേഷന്‍ നടപടികള്‍ക്കെതിരേ ഉദ്യോഗാര്‍ഥിയായ പി.ആര്‍. റാണി നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

അസിസ്റന്റ് ഗ്രേഡ് രണ്ട് നിയമനവുമായി ബന്ധപ്പെട്ട ഡെപ്യൂട്ടേഷന്‍ നിയമനം ഉള്‍പ്പെടെയുള്ള തസ്തികകള്‍ അടുത്തമാസം 28നു മുമ്പു പിഎസ്സിക്കു റിപ്പോര്‍ട്ടു ചെയ്യണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബെവ്കോയിലെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് നിയമനത്തിന് 295 ഒഴിവുകള്‍ നിലനില്‍ക്കെയാണു പിഎസ്സി അപേക്ഷ ക്ഷണിച്ചതെന്നും പിന്നീട് 577 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമനം പൂര്‍ത്തിയാക്കിയില്ല. ഈ ലിസ്റിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ ഇതിനു മുമ്പു ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.


കഴിഞ്ഞ ഡിസംബര്‍ 31 വരെ ബെവ്കോയില്‍ 676 ഡെപ്യൂട്ടേഷന്‍ നിയമനം ഉണ്ടായിരുന്നുവെന്നും അസിസ്റന്റ് ഗ്രേഡ് രണ്ട് നിയമനവുമായി ബന്ധപ്പെട്ടു 95 പേര്‍ ഡെപ്യൂട്ടേഷനിലുണ്െടന്നും ബെവ്കോ ഹര്‍ജി പരിഗണിക്കവെ കോടതിയെ അറിയിച്ചു. ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ സ്ഥിര നിയമനത്തിനു കോര്‍പറേഷന് അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കാരിനു മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവുന്നതെന്നും ബെവ്കോ വ്യക്തമാക്കി.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി മുമ്പുനല്‍കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്െടന്നും ഈ സാഹചര്യത്തില്‍ ബെവ്കോയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. റാങ്ക് ലിസ്റ് പ്രകാരം നിയമനം ലഭിക്കാവുന്ന തരത്തില്‍ ഒഴിവുകള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്യണമെന്നു കോടതി നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.