ഗെയിംസ് വില്ലേജ് കണ്ടതോടെ നെഞ്ചിടിപ്പു മാറിയെന്നു ഉമ്മന്‍ചാണ്ടി
ഗെയിംസ് വില്ലേജ് കണ്ടതോടെ നെഞ്ചിടിപ്പു മാറിയെന്നു ഉമ്മന്‍ചാണ്ടി
Sunday, February 1, 2015 11:54 PM IST
തിരുവനന്തപുരം: നാഷണല്‍ ഗെയിംസിനെത്തുന്നവര്‍ക്കു താമസിക്കാനായി ഒരുക്കിയ മേനംകുളത്തെ ഗെയിംസ് വില്ലേജ് സന്ദര്‍ശിച്ചതോടെയാണു നെഞ്ചിടിപ്പു മാറിയതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രസ് ക്ളബ്ബിന്റെ റൂഫ് ടോപ്പില്‍ നാഷണല്‍ ഗെയിംസ് മീഡിയാ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മെച്ചപ്പെട്ട താമസസൌകര്യം ഒരുക്കുന്നത്. ഓരോ വീടിനും പ്രത്യേക ബാത്ത് റൂമും എസിയും ഘടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ നാഷണല്‍ ഗെയിംസ് വന്നപ്പോള്‍ ഹോസ്റലുകളിലാണു കായികതാരങ്ങളെ താമസിപ്പിച്ചിരുന്നത്. നാഷണല്‍ ഗെയിംസ് നടക്കില്ലെന്നും മാറ്റിവയ്ക്കുമെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.

ആ ആശങ്കകള്‍ കാര്യങ്ങള്‍ മെച്ചമാക്കാന്‍ സഹായിച്ചു. വിമര്‍ശനങ്ങളെ പോസിറ്റീവായിട്ടെടുക്കുന്നു. വിമര്‍ശനങ്ങള്‍ പല പ്പോഴും ഗുണമായിട്ടുവരും. കൂടുതല്‍ ശ്രദ്ധിക്കാന്‍ അതിടയാക്കും.ഏഴു ജില്ലകളില്‍ നടക്കുന്ന നാഷണല്‍ ഗെയിംസ് ഫലങ്ങള്‍ മീഡിയാ റൂമില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടറും എഡിറ്ററും തമ്മിലുള്ള ദൂരം കുറയ്ക്കാനാണു മീഡിയാ റൂം സഹായിക്കുന്നതെന്നു പ്രസംഗത്തില്‍ ടി.വി.ആര്‍. ഷേണായി പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് പി.പി. ജയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയന്‍മേനോന്‍ സ്വാഗതവും ഭരണസമിതിയംഗം സിമി സാബു നന്ദിയും പറഞ്ഞു. ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനായി 1,750 മാധ്യമ പ്രവര്‍ത്തകരാണ് അക്രഡിറ്റേഷന്‍ നേടിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു ലാപ്ടോപ്പ് ഉപയോഗിക്കാനുള്ള സൌകര്യവും കെട്ടിടം മുഴുവന്‍ വൈഫൈ സംവിധാനവും ഒരുക്കിയിട്ടുണ്ട്.


പ്രതിപക്ഷനേതാവിനെ ക്ഷണിച്ചിരുന്നു: മന്ത്രി

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു പ്രതിപക്ഷ നേതാവിനെ നേരില്‍ ക്ഷണിക്കാനായി നിരവധി തവ ണ അദ്ദേഹവുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിളി ച്ച സമയത്തെല്ലാം അദ്ദേഹം വിവിധ ജില്ലകളിലെ പാര്‍ട്ടി സമ്മേളനങ്ങളിലായിരുന്നു. അവസാനമായി ഇരിങ്ങാലക്കുടയില്‍ അദ്ദേഹം ഒരു സമ്മേളനത്തില്‍ പ ങ്കെ ടുക്കുമ്പോഴും വിളിച്ചിരുന്നുവെന്നു മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനുള്ള ക്ഷണപത്രവും അദ്ദേഹത്തിന്റെ സ്റാഫിനു പങ്കെടുക്കാനുള്ള പാസും അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിച്ചുകൊടുത്ത ശേഷവും നേരിട്ട് അദ്ദേഹവുമായി ടെലിഫോണില്‍ സംസാരിക്കുകയും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.