പണ്ടു ഗുസ്തിക്കു ഗോദ ഒരുക്കല്‍ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത്
Sunday, February 1, 2015 12:32 AM IST
കണ്ണൂര്‍: ദേശീയ ഗെയിംസ് ഗുസ്തി മത്സരങ്ങള്‍ക്കു കണ്ണൂരില്‍ വേദിയൊരുങ്ങുമ്പോള്‍ പഴയകാല ഗുസ്തി പെരുമയുടെ ആവേശത്തിലാണു കണ്ണൂരുകാര്‍. ഇന്നത്തെ മൈതാനങ്ങള്‍ പോലെ ഗുസ്തിക്കായി പണ്ടു ഗ്രാമങ്ങളില്‍ ഗോദകള്‍ നിര്‍മിച്ചിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. കുങ്കുമപ്പൂവ്, എള്ള്, എണ്ണ, രക്തചന്ദനം, മഞ്ഞള്‍, പനിനീര്‍, പച്ചമരുന്നുകള്‍ തുടങ്ങിയ ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണു ഗോദയുടെ നിലമൊരുക്കിയിരുന്നത്.

പാല്‍, ബദാം, മുട്ട, ഇറച്ചി, കപ്പ, ചപ്പാത്തി തുടങ്ങിയതെല്ലാം അടങ്ങിയതായിരുന്നു ഫയല്‍വാന്മാരുടെ ഭക്ഷണത്തിന്റെ മെനു. പഴയകാലത്തു മലബാറിലെ അറിയപ്പെടുന്ന ഗുസ്തിക്കാരുടെ തട്ടകമായിരുന്ന കണ്ണൂരില്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ ഗുസ്തി അഭ്യസിക്കാനെത്തിയിരുന്നു. കാള്‍ടെക്സ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ചോയിക്കുട്ടി ഗുരുക്കളുടെ ആര്യബന്ധു ഗുസ്തിവിദ്യാകേന്ദ്രമായിരുന്നു പ്രധാന പരിശീലന കേന്ദ്രം.


അക്കാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുപോലും പ്രഗത്ഭരായ ഗുസ്തിക്കാര്‍ കണ്ണൂരിലെത്തി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ടൈഗര്‍ അലി, ഫരീദ് ബേക്കര്‍, ശങ്കര്‍ സിംഗ്, ഇമാം ബക്സര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.