സ്റോപ്പില്ലാത്ത സ്റേഷനില്‍ ചാടിയിറങ്ങിയ യുവാവ് ട്രെയിനിനടിയില്‍പ്പെട്ടു മരിച്ചു
സ്റോപ്പില്ലാത്ത സ്റേഷനില്‍ ചാടിയിറങ്ങിയ യുവാവ് ട്രെയിനിനടിയില്‍പ്പെട്ടു മരിച്ചു
Monday, February 2, 2015 1:19 AM IST
കാഞ്ഞങ്ങാട്: സ്റോപ്പില്ലാത്ത സ്റേഷനില്‍ ചാടിയിറങ്ങിയ യുവാവ് ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയില്‍പ്പെട്ടു ചതഞ്ഞരഞ്ഞു മരിച്ചു.

അട്ടേങ്ങാനം വെള്ളമുണ്ടയിലെ അംബുജാക്ഷന്‍ നായര്‍-ശ്യാംഭവി ദമ്പതികളുടെ മകന്‍ ആനന്ദകൃഷ്ണനാണു(26) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റേഷനിലാണ് അപകടം. തൃശൂരില്‍നിന്നും കൊച്ചുവേളി-ബിക്കാനിര്‍ എക്സ്പ്രസിനു കയറിയ ആനന്ദകൃഷ്ണനു കാഞ്ഞങ്ങാട്ടായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഈ ട്രെയിനിനു കണ്ണൂര്‍ കഴിഞ്ഞാല്‍ കാസര്‍ഗോഡ് മാത്രമായിരുന്നു സ്റോപ്പുള്ളത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റേഷന്‍ കടന്നുപോകുന്നതിനിടെ വേഗത കുറഞ്ഞപ്പോഴാണ് ആനന്ദകൃഷ്ണന്‍ ചാടിയിറങ്ങിയത്.


ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കല്യാണ്‍ ജ്വല്ലേഴ്സ് തൃശൂര്‍ ശാഖയിലെ പര്‍ച്ചേസ് മാനേജരാണ് ആനന്ദകൃഷ്ണന്‍. ഏക സഹോദരന്‍: അഖില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.