കണ്െടയ്നര്‍ സന്തോഷിന്റെ ജാമ്യാപേക്ഷ തള്ളി
Friday, February 27, 2015 12:27 AM IST
കൊച്ചി: ഹാപ്പി രാജേഷ് വധക്കേസിലെ ആറാം പ്രതി കണ്െടയ്നര്‍ സന്തോഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനു വന്‍ സ്വാധീനം ഉണ്െടന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചാണ് ജസ്റീസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.

ഹര്‍ജിക്കാരനു ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികള്‍ സത്യം പറയാന്‍ തയാറാവില്ലെന്നു നിരീക്ഷിച്ച കോടതി കേസിലെ സാഹചര്യങ്ങളും ഹര്‍ജിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും പരിഗണിച്ചു ജാമ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കി. കഴിഞ്ഞ 2014 ഓഗസ്റ് 26 മുതല്‍ പോലീസ് കസ്റഡിയിലാണെന്നും ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞുവെന്നതു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്െടന്നും ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.