ഹോസ്റലിലെത്തി വിവാഹം രജിസ്റര്‍ ചെയ്തു
Saturday, February 28, 2015 12:33 AM IST
കൊച്ചി: വ്യത്യസ്ത സമുദായത്തില്‍പ്പെട്ട യുവതീയുവാക്കളുടെ വിവാഹത്തിനു മതതീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി ഉത്തരവു പ്രകാരം രജിസ്ട്രാര്‍ യുവതി താമസിക്കുന്ന ഹോസ്റലിലെത്തി വിവാഹം നട ത്തിക്കൊടുത്തു. ജസ്റീസ് വി.കെ. മോഹനന്‍, ജസ്റീസ് പി.ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടി സ്ഥാനത്തിലാണു നടപടി. ഭീഷണി സംബന്ധിച്ച് അന്വേഷണം നടത്തി പോലീസ് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

കാസര്‍ഗോഡ് സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചു യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ജനുവരി 27നു യുവതിയെ കോടതിയില്‍ ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാര മാണു യുവാവിനൊപ്പം പോയതെന്നും വിവാഹം കഴിക്കാന്‍ തീരുമാനമെ ടുത്തിട്ടുണ്െടന്നും യുവതി കോടതിയെ അറിയിച്ചു.


തുടര്‍ന്ന് യുവതിയെ എറണാകുളത്തെ സദനം ഹോസ്റലില്‍ താമസിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പിന്നീട് ഹര്‍ജി പരിഗണിക്കവെ തങ്ങള്‍ ഭീഷണി നേരിടുകയാണെന്നും മൊബൈല്‍ ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഭീഷണി തുടരുകയാണെന്നും യുവതി കോടതിയെ അറിയി ച്ചു. ഭീഷണി സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോ ലീസ് സ്റ്റേഷ നിലും കാസര്‍ഗോഡ് വിദ്യാ ന ഗര്‍ പോലീസ് സ്റേഷനിലും കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍സ് അഡീഷ ണല്‍ ഡയറക്ടര്‍ ജനറല്‍ ടോം ജോസ് പടിഞ്ഞാറേക്കര വ്യ ക്ത മാക്കി. വിവാഹവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തിനു സാധ്യതയു ണ്െടന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാ ണ് യുവതി താമസിക്കുന്ന സദനം ഹോസ്റ്റലില്‍ വിവാഹം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.ഇതനുസരിച്ച് ഫെബ്രുവരി 25നു സബ് രജിസ്ട്രാര്‍ ഹോസ്റലിലെത്തി വിവാഹം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.