കരാര്‍ കുടിശിക തീര്‍ത്തില്ലെങ്കില്‍ സമരം: ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍
Saturday, February 28, 2015 12:36 AM IST
തൃശൂര്‍: സംസ്ഥാനത്തെ കരാറുകാര്‍ക്കു നല്കാനുള്ള 2800 കോടി രൂപ അനുവദിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു സമര ത്തിലേക്കു നീങ്ങുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ മുന്നറിയിപ്പ്. കുടിശിക കിട്ടാനുള്ള സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാരെ ബില്‍ ഡിസ്കൌണ്ടിംഗ് പദ്ധതി വഴി കടക്കാരാക്കി കുരിശില്‍ തറയ്ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സണ്ണി ചെന്നിക്കര ആരോപിച്ചു.

പൊതുമരാമത്ത് സര്‍ക്കുലര്‍ പ്രകാരം 2013 ഡിസംബറിനുശേഷമുള്ള ബില്ലുകളില്‍ 2000 കോടി രൂപയോളം കുടിശിക കൊടുത്തുതീര്‍ക്കാനുണ്െടന്നാണു കണക്ക്. ഇതുമൂലം പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാര്‍ വിമുഖത കാട്ടുന്നതിനാലും പുതിയ പ്രവൃത്തികള്‍ക്കു താമസം വരാതിരിക്കുന്നതിനും വേണ്ടിയാണ് ‘ക ഛംല ഥീൌ’ (ഐ ഓവ് യു) എന്നപേരില്‍ ബില്‍ ഡിസ്കൌണ്ടിംഗ് പദ്ധതിക്കു സര്‍ക്കാര്‍ രൂപംകൊടുത്തത്. ഇതിന്റെ ആദ്യഘട്ടത്തില്‍ 2014 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസത്തെ കുടിശിക തുകയായ 894 കോടി രൂപ നല്കാമെന്നാണു പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന.

കരാര്‍ സംഘടനകളുടെ ഒരു യോഗം പോലും ചേരാതെ രൂപംനല്കിയ പദ്ധതി വന്‍കിട കരാറുകാരെ സഹായിക്കാനാണെന്നാണ് ആക്ഷേപം.


പദ്ധതി നടപ്പാക്കുമ്പോള്‍ ബാങ്കുകള്‍ക്കു 14 ശതമാനം പലിശയെങ്കിലും നല്കണം. ധനവകുപ്പു ബാങ്കുകള്‍ക്കു നല്കുന്ന പ്രോമിസറി നോട്ടു വഴിയാണ് കരാറുകാര്‍ക്കു ബാങ്ക് പണം നല്കുന്നത്. ഈ പണം ബാങ്കുകള്‍ക്ക് എപ്പോള്‍ തിരിച്ചുനല്കുമെന്ന ഒരുറപ്പും സര്‍ക്കാര്‍ നല്കുന്നില്ല. ഡിസ്കൌണ്ട് തീയതിയില്‍ ബില്ലുകള്‍ മാറുന്നതു സംബന്ധിച്ചു കരാറുകാര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും ബാങ്കുകള്‍ക്കും അറിയിപ്പു നല്കുന്നതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യവകുപ്പ് ബാങ്കുകള്‍ക്കു പ്രോമിസറി നോട്ട് നല്കുമെന്നാണു സര്‍ക്കാര്‍ അറിയിപ്പ്.

പലിശനിരക്കു വിപണിയിലുള്ളതിനേക്കാള്‍ കുറയുമെന്നും ഡിസ്കൌണ്ട് തുകയുടെ 25 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നുമാണു സര്‍ക്കുലര്‍.

എന്നാല്‍, പലിശനിരക്ക് എത്രയെന്നു വകുപ്പ് വ്യക്തമാക്കിയിട്ടില്ല. കിട്ടാനുള്ള കുടിശികയ്ക്കു വീണ്ടും പലിശ കൊടുക്കണമെന്ന പുതിയ വ്യവസ്ഥ പിന്‍വലിച്ച് നാലുമാസത്തെ കുടിശികയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. അല്ലാത്തപക്ഷം എല്ലാ ജില്ലകളിലും പണികള്‍ നിര്‍ത്തിവയ്ക്കാനാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.