നിരാശ ജനിപ്പിക്കുന്ന ബജറ്റ്: പി.സി. സിറിയക്
Sunday, March 1, 2015 11:49 PM IST
മോദി സര്‍ക്കാരിന്റെ ബജറ്റ് പൊതുവില്‍ നിരാശയാണു സമ്മാനിച്ചതെന്ന് ഇന്‍ഫാം പ്രസിഡന്റും മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാനുമായ പിസി സിറിയക്.

പ്രതീക്ഷിച്ചതു പോലെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റിലി അവതരിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന പ്രഖ്യാപനത്തോടെയാണു മന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. എന്നാല്‍ സാമ്പത്തിക സ്ഥതി ശക്തമായത് അന്താരാഷ്ട്ര എണ്ണവിലയില്‍ ഉണ്ടായ കുറവാണെന്ന് മന്ത്രി സമ്മതിച്ചിട്ടില്ല. കല്‍ക്കരി ഖനികള്‍ ലേലം വിളിച്ച് ഏല്‍പ്പിച്ചതുള്‍പ്പെടെ ചില മേഖലകളില്‍ സുതാര്യത പുലര്‍ത്തിയെന്നതാണ് സത്യം. ബിസിസനസ് മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കു വേണ്ടി പതിവു പോലെ ബാങ്കുകള്‍ വഴിയുള്ള വായ്പാ സൌകര്യങ്ങള്‍ ഇത്തവണയും നല്‍കുന്നതിനു പുറമേ കര്‍ഷകരുടെ വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റും പ്രഖ്യാപിച്ചത് കര്‍ഷകര്‍ക്ക് ഏറെ പ്രതീഷയര്‍പ്പിക്കുന്നതാണ്.


പ്രതിസന്ധിയിലായ കേരളത്തിലെ റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ കാര്യത്തില്‍ പ്രത്യാശ പകരുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും ബജറ്റില്‍ കണ്ടില്ല. ഇതു കേരളത്തിലെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന റബര്‍ കര്‍ഷകരെ നിരാശരാക്കി. റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനോ ഇറക്കുമതി കുറച്ചു കാലത്തേക്കു നിര്‍ത്തി വയ്ക്കാനോ നടപടികള്‍ ഉണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.