കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി
Tuesday, March 3, 2015 11:45 PM IST
സ്വന്തം ലേഖകന്‍

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിവ സമായ ഇന്നലെ രാവിലെ ചേര്‍ന്ന പുതിയ സംസ്ഥാന കൌണ്‍സില്‍ യോഗമാണു കാനത്തെ തെരഞ്ഞെടുത്തത്. കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലും സെക്രട്ടറി സ്ഥാന ത്തേക്കു മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ദേശീയ നേതൃത്വം ഇടപെട്ടു സംസ്ഥാനകൌണ്‍സിലില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയതിനെത്തുടര്‍ന്നാണു കാനം രാജേന്ദ്രനു സെക്രട്ടറി സ്ഥാനം നല്‍കാന്‍ തീരുമാനമായത്.

സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ കേന്ദ്ര നേതൃത്വം കാനത്തി ന്റെ പേരു നിര്‍ദേശിച്ചു. കൊല്ലത്തുനിന്നുള്ള പി.എസ്. സുപാല്‍ കെ. ഇ. ഇസ്മയി ലിന്റെ പേരാണു നിര്‍ദേശിച്ചത്. വി.പി. ഉണ്ണികൃഷ്ണന്‍ പിന്താ ങ്ങുകയും ചെയ്തു. തുടര്‍ന്നു മത്സരം അഭികാമ്യമല്ലെന്നു പറഞ്ഞു ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഇടപെടുകയായിരു ന്നു. അവസാനം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടു ത്ത് കെ.ഇ. ഇസ്മയില്‍ മത്സരത്തില്‍നിന്നു സ്വയം പിന്‍വാങ്ങി.


സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പ ന്ന്യന്‍ രവീന്ദ്രന്‍ കാനത്തെ പിന്തുണച്ചു. തുടര്‍ന്നു സംസ്ഥാന കൌണ്‍സില്‍ അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. 14 ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ തെരഞ്ഞെടുത്ത സംസ്ഥാന കൌണ്‍സിലില്‍ കെ.ഇ. ഇസ്മയിലിനായിരുന്നു മുന്‍തൂക്കം. ഈ പിന്‍ബലത്തിലാണ് ഇസ്മയില്‍ പക്ഷം മത്സരരംഗത്ത് ഉറച്ചു നിന്നത്. സി. കെ.ചന്ദ്രപ്പന്റെ മരണശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്ര നും സി. ദിവാകരനും മത്സരരംഗത്തെത്തിയപ്പോള്‍ കേന്ദ്രനേതൃ ത്വം ഇടപെട്ടതോടെ കാനം അവ സാനനിമിഷം പിന്‍വാങ്ങുകയുമായിരുന്നു. കാനത്തിന്റെ ഈ നിലപാടാണ് ഇത്തവണ പിന്തുണയ്ക്കാന്‍ കേന്ദ്രനേതൃത്തെ പ്രേരിപ്പിച്ചത്.ദശീയ എക്സിക്യൂട്ടീവ് അം ഗവും എഐടിയുസി സംസ്ഥാന പ്രസിഡന്റുമാണു കാനം.

89 അംഗ സംസ്ഥാന കൌണ്‍സിലിനെയും ഒമ്പതംഗ കണ്‍ട്രോള്‍ കമ്മീഷനെയും 100 അംഗ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.