വ്യാജസ്വര്‍ണത്തട്ടിപ്പ്: വ്യാപാരിയടക്കം രണ്ടു ഡല്‍ഹിക്കാര്‍ കുടുങ്ങി
വ്യാജസ്വര്‍ണത്തട്ടിപ്പ്: വ്യാപാരിയടക്കം രണ്ടു ഡല്‍ഹിക്കാര്‍ കുടുങ്ങി
Friday, March 6, 2015 11:59 PM IST
തൃശൂര്‍: ഫ്ളൈറ്റിലെത്തി വ്യാജ സ്വര്‍ണാഭരണങ്ങള്‍ നല്‍കി തട്ടിപ്പു നടത്തുന്ന ഡല്‍ഹി സംഘം പിടിയില്‍. വ്യാജ സ്വര്‍ണാഭരണങ്ങള്‍ വന്‍കിട ജ്വല്ലറികളില്‍ നല്‍കി 916 ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങളാക്കി മാറ്റിയെടുക്കുന്ന അന്തര്‍സംസ്ഥാന തട്ടിപ്പുസംഘത്തിലെ രണ്ടുപേരെയാണു തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പോലീസ് സംഘം ഇന്നലെ രാത്രി അറസ്റ് ചെയ്തത്.

ഡല്‍ഹി പാലം സ്വദേശികളായ സത്യപാല്‍ വര്‍മ (59), നാഗേന്ദ്രകുമാര്‍ സോണി (35) എന്നിവരാണ് അറസ്റിലായത്. എറണാകുളത്തെയും തൃശൂരിലെയും വന്‍കിട ജ്വല്ലറികളില്‍ കയറി മകളുടെ അല്ലെങ്കില്‍ ഭാര്യയുടെ ഒരു നെക്ളേസ് വില്‍ക്കാനുണ്െടന്നു പറഞ്ഞു പകരം തൂക്കത്തിനു മാലയും ലോക്കറ്റും വാങ്ങുകയാണ് ഇവരുടെ പതിവു തട്ടിപ്പുരീതി. ഡല്‍ഹിയില്‍ സ്വര്‍ണത്തിന്റെ ബിസിനസ് നടത്തുകയാണ് അറസ്റിലായ സത്യപാല്‍വര്‍മ. സത്യപാല്‍ വര്‍മ കൊണ്ടുവരുന്ന വ്യാജ സ്വര്‍ണാഭരണങ്ങളുടെ മാറ്റ് ജ്വല്ലറിയിലെ വിദഗ്ധര്‍ പരിശോധിച്ചിരുന്നു.

എന്നാല്‍, മാറ്റ് ടെസ്റ് ചെയ്യുന്ന മെഷീനുകള്‍ക്കുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത രീതിയില്‍ വളരെ വിദഗ്ധമായ രീതിയിലായിരുന്നു വ്യാജ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചിരുന്നത്. തൃശൂരിലെ പ്രമുഖ ജ്വല്ലറിയില്‍ കയറി വ്യാജ സ്വര്‍ണം നല്‍കി നല്ല സ്വര്‍ണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ ജ്വല്ലറിയിലെ ജോലിക്കാര്‍ക്കു സംശയം തോന്നി ഷാഡോ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഷാഡോ പോലീസ് പ്രതികളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിച്ചപ്പോഴാണു കള്ളി വെളിച്ചത്തായത്. ഉടനെ പ്രതികളെ കസ്റഡിയിലെടുത്തു ചോദ്യംചെയ്തു.


കഴിഞ്ഞമാസം 25ന് അറസ്റിലായ സത്യപാല്‍വര്‍മ വിമാനമാര്‍ഗം ഡല്‍ഹിയില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലും നാഗേന്ദ്രകുമാര്‍ സോണി ട്രെയിന്‍മാര്‍ഗം എറണാകുളത്തും എത്തി. ഇരുവരും എറണാകുളത്തു ഹോട്ടലില്‍ മുറിയെടുക്കുകയും പല ദിവസങ്ങളിലായി കൊച്ചിയിലെ ഏഴു പ്രമുഖ ജ്വല്ലറികളില്‍ കയറി വ്യാജസ്വര്‍ണം നല്‍കി തട്ടിപ്പു നടത്തുകയും ചെയ്തിരുന്നു. പിന്നീടാണിവര്‍ തൃശൂരിലെത്തിയത്. തൃശൂരില്‍ ഹോട്ടല്‍ മുറിയില്‍ തങ്ങി പല ദിവസങ്ങളിലായി അഞ്ചു പ്രമുഖ ജ്വല്ലറികളില്‍ തട്ടിപ്പു നടത്തിയതായും ഇവര്‍ സമ്മതിച്ചു.

തട്ടിപ്പിനിടെ ബംഗളൂരു പോലീസിന്റെ പിടിയിലായി അവിടെ ജയിലില്‍ കഴിഞ്ഞിട്ടുണ്െടന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചു പോലീസ് അന്വേഷിച്ചുവരുകയാണ്. ഇന്റര്‍നെറ്റിലൂടെ നല്ല ജ്വല്ലറികള്‍ തെരഞ്ഞു കണ്ടുപിടിച്ചാണു തട്ടിപ്പു നടത്താറുള്ളത്.

തൃശൂര്‍ ഈസ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഈസ്റ് എസ്ഐ സുരേഷ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ ഫിലിപ്പ് വര്‍ഗീസ്, എഎസ്ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.സ്. ലിഗേഷ്, ഈസ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.