നാളെ ലോക വനിതാദിനം: വനിതാദിനത്തില്‍ റഷ്യന്‍ പേരുകാരുടെ സംഗമം
നാളെ ലോക വനിതാദിനം: വനിതാദിനത്തില്‍ റഷ്യന്‍ പേരുകാരുടെ സംഗമം
Saturday, March 7, 2015 12:05 AM IST
ജോണ്‍സണ്‍ നൊറോണ

ആലപ്പുഴ: നാളെ വനിതാദിനത്തില്‍ റഷ്യന്‍ പേരുകാരായ വനിതകള്‍ തിരുവനന്തപുരത്ത് ഒത്തു ചേരും. അവര്‍ക്ക് ആവേശം പകര്‍ന്നു തായ്ക്വാണ്േടാ ബ്ളാക്ക്ബെല്‍റ്റ് തെരഷ്കോവയും വരും. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണു നാളെ വൈകുന്നേരം വേറിട്ട സംഗമം. തെരഷ്കോവ എന്ന പേര് ഇന്ത്യയില്‍ ഒരാള്‍ക്കു മാത്രമേ ഉള്ളുവെന്നു തെരഷ്കോവയുടെ പിതാവ് സഹീറും മറ്റൊരാള്‍ക്ക് ഈ പേര് ഇന്ത്യയില്‍ ഉള്ളതായി അറിവില്ലെന്നു റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും പറയുന്നു.

ആദ്യമായാണു റഷ്യന്‍പേരുകാരായ കേരളീയ വനിതകള്‍ ഒത്തു ചേരുന്നത്. ആദ്യ ബഹിരാകാശയാത്രിക വാലന്റീന തെരഷ്കോവയോടുള്ള ആരാധനയാണ് അവരുടെ പേരു സ്വന്തം മകള്‍ക്കു നല്കാന്‍ സഹീറിനെ പ്രേരിപ്പിച്ചത്. മകള്‍ക്കു ആറു വയസ് തികയുന്നതിനു മുമ്പുതന്നെ ആയോധനകലയായ തായ്ക്വാണ്േടായില്‍ പരിശീലനം നല്കാനും പിതാവ് ശ്രദ്ധിച്ചു.


ലുയീസ് ഡിറ്റോ, ജിജി തോമസ്, റുഡോള്‍ഫ് സജീവ് എന്നിവരുടെ കീഴില്‍ പരിശീലനം നേടിയ തെരഷ്കോവ 2008ലാണ് ബ്ളാക്ക്ബെല്‍റ്റ് നേടുന്നത്.

ഇപ്പോള്‍ സംസ്ഥാന റഫറിയും ഇന്‍സ്ട്രക്ടറുംകൂടിയായ തെരഷ്കോവ(21) എംകോം വിദ്യാര്‍ഥിനിയുമാണ്.

തുമ്പോളി തീര്‍ഥശേരിക്ഷേത്രത്തിനു സമീപം കുട്ടികള്‍ക്കായി വിന്നേഴ്സ് തായ്ക്വാണ്േടാ അക്കാഡമി എന്ന പേരില്‍ പരിശീലനകേന്ദ്രവും തെരഷ്കോവയുടേതായുണ്ട്. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 50ഓളംപേര്‍ പരിശീലനം നടത്തുന്നു. പിതാവ് സഹീറിനോടും അമ്മ ആനിയോടുമൊപ്പം തുമ്പോളിയില്‍ താമസിക്കുന്ന തെരഷ്കോവയുടെ റോള്‍മോഡലുകള്‍ മദര്‍ തെരേസയും മേധാപട്ക്കറുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.