ഗ്രാമീണമേഖലയില്‍ അനാവശ്യ ഗര്‍ഭാശയ ശസ്ത്രക്രിയ കൂടുന്നതായി സര്‍വേ
Monday, March 30, 2015 12:30 AM IST
കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ഗര്‍ഭാശയവും അണ്ഡാശയവും അനാവശ്യമായി നീക്കം ചെയ്യുന്ന പ്രവണത കൂടുന്നതായി നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേ. സിസേറിയന്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതു ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ്. ചില സന്ദര്‍ഭങ്ങളില്‍ അണ്ഡാശയവും ഇത്തരത്തില്‍ നീക്കം ചെയ്യാറുണ്െടന്നും സര്‍വേയില്‍ പറയുന്നു.

ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഗര്‍ഭപാത്രം നീക്ക ശസ്ത്രക്രിയയ്ക്ക് (ഹിസ്റരെക്റ്റമി) വിധേയരാകുന്നതിന്റെ മൂന്നിലൊന്നും 35 വയസില്‍ താഴെയുള്ളവരാണ്. പ്രസവശേഷം ഗര്‍ഭപാത്രം ആവശ്യമില്ലെന്ന ധാരണയില്‍ ഹിസ്റരെക്റ്റമിയ്ക്കു സ്വയം വിധേയരാകുന്ന സ്ത്രീകളുടെ എണം ആന്ധ്രപ്രദേശിലും ഗുജറാത്തിലും കൂടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയില്‍ 40 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്കിടയില്‍ ഹിസ്റരെക്റ്റമി വര്‍ധിച്ചിട്ടുമുണ്ട്.


അസ്ഥിക്ഷയം, അനിയന്ത്രിതമായ രക്തസ്രാവം, അനെസ്തെറ്റിക് പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ഹിസ്റരെക്റ്റമിക്കു വിധേയമാകുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഹോര്‍മോണല്‍ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.