തേക്കടി ആനച്ചാല്‍ മൈതാനം: ഹരിത ട്രൈബ്യൂണല്‍ തെളിവെടുപ്പു നടത്തി
Tuesday, March 31, 2015 12:44 AM IST
കുമളി: തമിഴ്നാടിന്റെ പാട്ടഭൂമി തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച കമ്മീഷന്‍ ഇന്നലെ ആനച്ചാല്‍ മൈതാനത്ത് പരിശോധന നടത്തി. സര്‍വേ ഓഫ് ഇന്ത്യ ജനറല്‍ സ്വര്‍ണ സുബറാവു, കേന്ദ്ര വനംവകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ സോമശേഖരന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലെത്തുമ്പോള്‍ വെള്ളത്തില്‍ മുങ്ങുന്ന പ്രദേശങ്ങള്‍ തമിഴ്നാടിനു ലഭിച്ച പാട്ടഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. ആനച്ചാല്‍ മൈതാനം ഈ ഭൂമിയില്‍ ഉള്‍പ്പെട്ടതാണോയെന്നു പരിശോധിക്കുന്നതിനാണ് ഹരിത ട്രൈബ്യൂണല്‍ കമ്മീഷനെ നിയോഗിച്ചത്. ആനച്ചാല്‍ മൈതാനം തമിഴ്നാടിന് അവകാശപ്പെട്ടതാണെന്നുകാട്ടി കുമളി സ്വദേശി ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ തമിഴ്നാടും കക്ഷിചേര്‍ന്നിരുന്നു.


ആനച്ചാല്‍ മൈതാനത്ത് വനംവകുപ്പ് പാര്‍ക്കിംഗ് ഗ്രൌണ്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കേസിനാസ്പദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.