ഇന്റര്‍നെറ്റ് വഴി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റില്‍
Thursday, April 2, 2015 2:19 AM IST
കൊച്ചി: ഇന്റര്‍നെറ്റ് വഴി അരക്കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്ന് അറസ്റ് ചെയ്തു. ഡല്‍ഹി അശോക്നഗര്‍ വസുന്ധര എന്‍ക്ളേവ് സൂചന അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കവീഷ് കപൂറിനെയാണ് (34) എറണാകുളം സൌത്ത് എസ്ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ് ചെയ്തത്.

1982 ല്‍ ബ്രിട്ടനില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള സെമമെന്റിക്് കോര്‍പറേഷന്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പേരിനോട് സാദൃശ്യമുള്ള സിമെന്റിക് ഇന്‍ഫോടെക് എന്ന പേരില്‍ കമ്പനി രജിസ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. 2012 ല്‍ തന്റെ കമ്പനിയുടെ പുറംകരാര്‍ ജോലികള്‍ക്കെന്ന പേരില്‍ എറണാകുളം പനമ്പിള്ളി നഗറില്‍ ബിട്രോണ്‍സ് ഇന്‍ഫോ സിസ്റം പ്രൈവറ്റ് ലിമിറ്റഡുമായി കരാറുണ്ടാക്കിയശേഷം സെക്യൂരിറ്റി ഇനത്തില്‍ തന്റെ കമ്പനിയുടെ ബ്രിട്ടനിലെ അക്കൌണ്ടിലേക്ക് അരക്കോടി രൂപ മുന്‍കൂറായി വാങ്ങി.


തുടര്‍ന്ന് എറണാകുളത്തെ ബിട്രോണ്‍സ് കമ്പനി ചെയ്ത് അയച്ചു കൊടുത്ത സോഫ്റ്റ്വെയര്‍ ജോലികള്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവാരം കുറഞ്ഞതാക്കി മാറ്റിയ ഇയാള്‍ മുന്‍കൂറായി കൈപ്പറ്റിയ തുക മടക്കി നല്‍കാതെ കബളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അന്താരാഷ്ട്ര പ്രശ്സതിയുള്ള സ്ഥാപനത്തിന്റെ പേരിനോട് സാദൃശ്യമുള്ള കമ്പനി തുടങ്ങി ഇയാള്‍ നടത്തിയ തട്ടിപ്പ് വെളിപ്പെട്ടത്.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ വിദഗ്ധമായാണ് ഡല്‍ഹിയില്‍ നിന്ന് പോലീസ് പിടികൂടിയത്. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.