അസിസ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പ്: പ്രഥമദൃഷ്ട്യാ തെളിവുണ്െടന്നു ക്രൈംബ്രാഞ്ച്
Thursday, April 2, 2015 2:19 AM IST
കൊച്ചി: കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റ് ഗ്രേഡ് (രണ്ട്) നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്െടന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. ഗോപകുമാരന്‍ നായര്‍ ഹൈക്കോടതിയെ അറിയിച്ചു. അസിസ്റന്റ് ഗ്രേഡ് നിയമന വുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ ഏഴാം പ്രതിയും കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുമായിരുന്ന കെ. ഹാഷിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈം ബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഉള്‍പ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. തെളിവു നശിപ്പിക്കല്‍, രേഖകളില്‍ കൃത്രിമം കാട്ടല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. എഴുത്തുപരീക്ഷയുടെ മാര്‍ക്ക് കണക്കിലെടുക്കാതെ ഇന്റര്‍വ്യൂവിനു മാര്‍ക്ക് കൂട്ടിയിട്ട് അനര്‍ഹരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചു. കേസില്‍ പ്രാഥമിക അന്വേഷണം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി സ്വീകരിക്കാനാവില്ല. കേസുമായി ബന്ധപ്പെട്ടു പ്രതികള്‍ സഹകരിക്കുന്നില്ല. ഹര്‍ജിക്കാരന്റെ ലാപ്ടോപ് പരിശോധിച്ചതില്‍ നിന്നു കുറ്റകൃത്യത്തില്‍ ഹര്‍ജിക്കാരന്റെ പങ്ക് വ്യക്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


കേസുമായി ബന്ധപ്പെട്ട് മുന്‍ വൈസ് ചാന്‍സലര്‍ എം.കെ. രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.