പീഡനക്കാര്യം സരിത പറഞ്ഞെന്നു മജിസ്ട്രേറ്റ് എന്‍.വി. രാജു
Saturday, April 18, 2015 12:07 AM IST
കൊച്ചി: തന്നെ പലരും പീഡിപ്പിച്ചെന്നു സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ പറഞ്ഞിരുന്നതായി മജിസ്ട്രേറ്റ് എന്‍.വി. രാജു സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യം) എന്ന നിലയില്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയില്ല എന്നതു സംബന്ധിച്ച് അന്വേഷണം നേരിടുന്ന രാജു ഇപ്പോള്‍ കാസര്‍ഗോഡ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റാണ്.

അഞ്ചു ദിവസത്തെ പോലീസ് കസ്റഡിക്കു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സരിത ഉള്‍പ്പെടെയുള്ള പ്രതികളോടു പരാതികള്‍ എന്തെങ്കിലുമുണ്േടാ എന്ന് ആരായുകയായിരുന്നുവെന്നു മജിസ്ട്രേറ്റ് വിശദീകരിച്ചു. കസ്റഡിയില്‍ എന്തെങ്കിലും പീഡനം നടന്നോ എന്ന് അറിയാനായിരുന്നു അത്. പരാതികളൊന്നും ഇല്ലെന്നു കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, തനിക്കു രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്െടന്നാണു സരിത എസ്. നായര്‍ പറഞ്ഞത്. പോലീസ് കസ്റഡിയില്‍ ഉണ്ടായ പീഡനത്തെക്കുറിച്ചാണ് അവര്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അപ്പോള്‍ കരുതിയത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു അവര്‍ പറഞ്ഞത്. ബലാത്സംഗം ചെയ്തതായി പരാതിയുണ്േടാ എന്ന് ആരാഞ്ഞു. ഉണ്ട് എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, പീഡിപ്പിച്ചവരുടെ പേരുകള്‍ അവര്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നില്ല.


കേസുമായി ബന്ധമില്ലാത്തതിനാലാണ് അപ്പോള്‍ മൊഴി രേഖപ്പെടുത്താതിരുന്നത്. പരാതിയുണ്െടങ്കില്‍ അഭിഭാഷകന്‍ മുഖേന എഴുതിത്തരണമെന്നു പറഞ്ഞു. സരിത പരാതി നല്‍കുകയും അതില്‍ കഴമ്പുണ്െടന്നു ബോധ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ നടപടി സ്വീകരിക്കുമായിരുന്നെന്നും എന്‍.വി. രാജു പറഞ്ഞു. സരിത പറഞ്ഞതു രേഖപ്പെടുത്താതിരിക്കാന്‍ എന്താണു കാരണമെന്ന ചോദ്യത്തിന് അതു തന്റെ പ്രിവിലേജ് ആണെന്നും മറുപടി പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നിരപരാധിയാണെന്നു സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്. ജീവനു ഭീഷണിയുണ്െടന്നും സരിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.