ശബരിമലയില്‍ കൂടുതല്‍ ടോയ്ലറ്റ് സ്ഥാപിക്കണം: ഹൈക്കോടതി
ശബരിമലയില്‍ കൂടുതല്‍ ടോയ്ലറ്റ് സ്ഥാപിക്കണം: ഹൈക്കോടതി
Saturday, April 18, 2015 1:09 AM IST
കൊച്ചി: ശബരിമലയില്‍ അടുത്ത തീര്‍ഥാടന സീസണ്‍ തുടങ്ങുംമുമ്പ് കാനനപാതയില്‍ കുടിവെള്ള കിയോസ്ക്കുകളും കൂടുതല്‍ ശൌചാലയങ്ങളും സ്ഥാപിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ കെ. ബാബു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍ നായര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരെ ജസ്റീസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ജസ്റീസ് പി.വി. ആശ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ സീസണില്‍ ചികിത്സാ സൌകര്യങ്ങള്‍ കാനനപാതയില്‍ ഒരുക്കിയിട്ടും 30 തീര്‍ഥാടകര്‍ മരിച്ചു.


ഈ സാഹചര്യം കണക്കിലെടുത്തു കൂടുതല്‍ ചികിത്സാസൌകര്യം ഏര്‍പ്പെടുത്തണം. ശബരിമലയിലെ വാണിജ്യവത്കരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് അന്നദാനത്തിന് ഒരു കേന്ദ്രം കൂടി തുടങ്ങണം. നിലവില്‍ മാലിന്യ സംസ്കരണത്തിനു ശബരിമലയില്‍ ശാസത്രീയ സംവിധാനം ഇല്ല. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്കരിക്കുന്ന തരത്തില്‍ സംവിധാനം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.