ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ലെന്നു പി.പി. തങ്കച്ചന്‍
ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ലെന്നു പി.പി. തങ്കച്ചന്‍
Saturday, April 18, 2015 1:17 AM IST
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യുമെന്നു കഴിഞ്ഞ ദിവസത്തെ യുഡിഎഫ് യോഗത്തിനു ശേഷം താന്‍ തെറ്റായി പറഞ്ഞതാണെന്നും ഭൂപരിഷ്കരണം നിയമം ഭേദഗതി ചെയ്യാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പുഴ, തോട്, കുളം, പാറ, കായല്‍, കനാല്‍, മേച്ചില്‍ പറമ്പ് പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്കു ഭൂമി പതിച്ചു കൊടുക്കാന്‍ കഴിയില്ല. പാട്ടത്തിനു നല്‍കാന്‍ മാത്രമേ വ്യവസ്ഥയുള്ളു. പഞ്ചായത്ത് വീടിനു നമ്പര്‍ കൊടുക്കുകയും റേഷന്‍ കാര്‍ഡ്, ജല കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ലഭിച്ചിട്ടുണ്െടങ്കില്‍ ഇതു തദ്ദേശ വകുപ്പിന്റെ അംഗീകാരമായി കണക്കാക്കി ഭൂമി റവന്യു വകുപ്പിലേക്കു മാറ്റാന്‍ തുടര്‍നടപടി സ്വീകരിക്കും. ഇതിനായി പഞ്ചായത്ത് രാജ് ആക്ടില്‍ മാറ്റം വരുത്തുമെന്നും പി.പി. തങ്കച്ചന്‍ അറിയിച്ചു.


നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യുമെന്ന പി.പി. തങ്കച്ചന്റെ പ്രസ്താവന ഏറെ വിവാ ദമായ സാഹചര്യത്തിലാണ് ഇതു വിശദീകരിച്ചുകൊണ്ടു പത്രക്കുറിപ്പിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.