അടുത്ത വോട്ട് യുഡിഎഫിനെന്നു പറയാനാകില്ല: പി.സി. ജോര്‍ജ്
അടുത്ത വോട്ട് യുഡിഎഫിനെന്നു പറയാനാകില്ല: പി.സി. ജോര്‍ജ്
Tuesday, April 21, 2015 12:20 AM IST
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് നല്‍കിയെങ്കിലും നിയമസഭയിലെ അടുത്ത വോട്ട് യുഡിഎഫിനു നല്‍കുമെന്നു പറയാനാകില്ലെന്നു മുന്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു.

യുഡിഎഫിനുള്ള അവസാന വോട്ടായിരിക്കുമോ രാജ്യസഭയിലേതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ സംഭവിച്ചു കൂടായ്കയില്ലെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ജനവികാരത്തിന്റെയും മനഃസാക്ഷിയുടെയും അടിസ്ഥാനത്തിലായിരിക്കും അടുത്ത വോട്ടു രേഖപ്പെടുത്തുന്നത്. ബജറ്റ് വിറ്റു കാശാക്കുകയും റബര്‍ കര്‍ഷകരെ വഞ്ചിക്കുകയും ചെയ്യുന്ന കെ.എം. മാണി ഉള്‍പ്പെടുന്ന മന്ത്രിസഭയ്ക്ക് അനുകൂലമായി ഇനി വോട്ട് ചെയ്യുന്ന കാര്യം ആലോചിക്കും. ജനങ്ങളോടും കര്‍ഷകരോടും വഞ്ചനയല്ലേ ഈ സര്‍ക്കാരിലെ ചിലര്‍ കാണിക്കുന്നത്.


രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ബാധകമല്ലല്ലോ എന്ന ചോദ്യത്തിന് എന്തു പാര്‍ട്ടി, എന്തു വിപ്പ്, പങ്കു പറ്റുന്ന മോഷ്ടാക്കളുടെ പാര്‍ട്ടിയല്ലേ ഇതെന്നായിരുന്നു മറുപടി. വോട്ടു ചെയ്ത ശേഷം ബാലറ്റ്പേപ്പര്‍ ഉയര്‍ത്തി പോളിംഗ് ഏജന്റിനെ കാണിക്കണമെന്ന നിലപാടു സ്വീകരിച്ചതു ശരിയായില്ലെന്നും ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.