അങ്കമാലി നഗരസഭ: അവിശ്വാസത്തിലൂടെ വൈസ് ചെയര്‍പേഴ്സണ്‍ പുറത്ത്
Tuesday, April 21, 2015 12:24 AM IST
അങ്കമാലി: അങ്കമാലി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലിസി ബേബിക്കെതിരെ എല്‍ഡിഎഫ് ഇന്നലെ അവതരിപ്പിച്ച അവിശ്വാ സം പാസായി. എല്‍ഡിഎഫിലെ 12 കൌണ്‍സിലര്‍മാര്‍ക്കൊപ്പം കോണ്‍ഗ്രസ് വിമതരായ നാലു കൌണ്‍സിലര്‍മാരും അനുകൂലിച്ചു വോട്ട് ചെയ്തതോടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നു ലിസി ബേബി പുറത്തായി.

30 അംഗ കൌണ്‍സിലില്‍ യുഡി എഫിന് 18 സീറ്റും എല്‍ഡിഎഫിന് 12 സീറ്റുമാണ് ഉണ്ടായിരുന്നത്. എ ന്നാല്‍, ഏതാനും മാസം മുന്‍പു അഞ്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതിനെത്തുടര്‍ന്നു യുഡിഎഫിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു.

ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വൈസ് ചെയര്‍പേഴ്സണ്‍ ലിസി ബേബിക്കെതിരേ 16 കൌണ്‍സില്‍മാര്‍ വോട്ടുചെയ്തു. അതേസമയം, 13 കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ വിട്ടുനിന്നു.

കോണ്‍ഗ്രസ് വിമതരായ അഞ്ചു കൌണ്‍സിലര്‍മാര്‍ അനുകൂലിക്കുമെന്ന ഉറപ്പ് ലഭിച്ചതാണു വൈസ് ചെയര്‍പേഴ്സനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് വിമതപക്ഷത്തെ എല്‍സി ആന്റണി വിദേശത്തു പോയിരിക്കുന്നതിനാല്‍ നാലു പേരുടെ പിന്തുണയാണ് ഇന്നലെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോള്‍ എല്‍ഡിഎഫിനു ലഭിച്ചത്. മുപ്പതംഗ കൌണ്‍സിലില്‍ 16 പേര്‍ പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയും ചെയ്തു.ഭൂരിപക്ഷമുണ്ടാ യിട്ടും ചേരിപ്പോരു മൂലമാണു കോണ്‍ഗ്രസിനു നഗരസഭയുടെ അധികാരം നഷ്ടപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ പിന്തുണയോ ടെ എല്‍ഡിഎഫ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സി.കെ. വര്‍ഗീസിനെ അവി ശ്വാസത്തിലൂടെ പുറത്താക്കി.


പിന്നീ ട് ഏതാനും എ ഗ്രൂപ്പ് അംഗങ്ങളുടെ പിന്തുണയോടെ അധികാരം പിടി ച്ചു. കോണ്‍ഗ്രസ് അംഗമായ വൈസ്് ചെയര്‍പേഴ്സണ്‍ കൂടി അവിശ്വാസത്തിലൂടെ പുറത്തായതോടെ നഗരസഭാ ഭര ണം പൂര്‍ണമായും എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലായി. നഗ രകാര്യ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ ശശിധരന്‍ ആണ് അവി ശ്വാസപ്രമേയ ചര്‍ച്ച നിയന്ത്രിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.