സൃഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
സൃഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ  വിദ്യാര്‍ഥി മുങ്ങിമരിച്ചു
Sunday, April 26, 2015 12:38 AM IST
കോട്ടയം: സൃഹൃത്തുകള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കാല്‍ വഴുതിവീണ് മുങ്ങി മരിച്ചു.

ചങ്ങനാശേരി പുഴവാത് ഹിദായത്തുനഗര്‍ തൈക്കൂട്ടത്തില്‍ (തരകംവീട്ടില്‍)അന്‍സാരിയുടെ (ആലപ്പുഴ ഡെപ്യൂട്ടി ഡയറക്്ടര്‍ ഓഫ് പഞ്ചായത്ത് ഓഡിറ്റിംഗ് സെക്ഷന്‍ ഉദ്യോഗസ്ഥന്‍) മകന്‍ അംജിതാണ് (15) മരിച്ചത്. ഇന്നലെ രാവിലെ 8.30ന് തിരുവാര്‍പ്പ് ജുമാമസ്ജിദിന് സമീപത്തെ കടവിലാണ് സംഭവം. മതപരമായപ്രവര്‍ത്തനങ്ങള്‍ക്കായി തബ്ളീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയില്‍ നിന്നു യാത്രതിരിച്ച എട്ടംഗ സംഘത്തില്‍ ഉള്‍പ്പെട്ട അംജത് വെള്ളിയാഴ്ച വൈകുന്നേരമാണ് തിരുവാര്‍പ്പ് ജുമാമസ്ജിദില്‍ എത്തിയത്. കടവിലെ തിട്ടയില്‍നിന്ന് സൃഹുത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുെടര്‍ന്ന് സമീപത്തുള്ളവര്‍ ഓടിയത്തിെ ആറ്റിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റുമോര്‍ട്ടത്തിനുശേഷം പുതൂര്‍പ്പള്ളി ജുമാ മസ്ജിദില്‍ കബറടക്കി. ചങ്ങനാശേരി ഏഥന്‍സ് പബ്ളിക് സ്കൂളിലെ സിബിഎസ്ഇ 10-ാം ക്ളാസ് വിദ്യാര്‍ഥിയാണ്. പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. മാതാവ്: ഷീബ. സഹോദരങ്ങള്‍: ആസാദ് (കോഴിക്കോട് എന്‍ജിനിയറിംഗ് കോളജ്),അസിദ് (ഏഥന്‍സ് പബ്ളിക് സ്കൂള്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.