മന്ത്രി ബാബുവിന് എതിരേ അന്വേഷണം ആവശ്യപ്പെട്ടു വീണ്ടും വി.എസിന്റെ കത്ത്
Sunday, April 26, 2015 12:11 AM IST
തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ടു ബാറുടമ ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു വീണ്ടും കത്ത് നല്‍കി. ലളിതകുമാരി കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പുതിയ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ബാധ്യസ്ഥനാണ്.

നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ കോടതിയെ സമീപിക്കേണ്ടിവരും. ബിജു രമേശിന്റെ മൊഴിയില്‍ ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കുന്നതിനുവേണ്ടി മന്ത്രി കെ. ബാബുവിന് 10 കോടി രൂപ നല്‍കിയെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നു മാത്രമല്ല, ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗ ത്തില്‍ ബിജു രമേശ് പങ്കെടുത്തുവെന്നും അതിന്റെ മിനിറ്റ്സില്‍ അദ്ദേഹവും ഉദ്യോഗസ്ഥരും മറ്റു ബാറുടമകള്‍ അടക്കമുളളവരും ഒപ്പിട്ടിട്ടുണ്െടന്നും വ്യക്തമാക്കിയിട്ടുണ്ട്. ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട കോഴ കേസുമായി ഒരു തരത്തിലും ഈ കേസിനു ബന്ധമില്ലെന്നും അതിനാല്‍ ഇതില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കേണ്ട കാര്യമില്ലെന്നും അച്യുതാനന്ദന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.