ജൂണ്‍-ജൂലൈയില്‍ പൊതുതെരഞ്ഞെടുപ്പ്: പി.സി. ജോര്‍ജ്
ജൂണ്‍-ജൂലൈയില്‍  പൊതുതെരഞ്ഞെടുപ്പ്: പി.സി. ജോര്‍ജ്
Tuesday, April 28, 2015 12:52 AM IST
കോഴിക്കോട്: ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നു പി.സി. ജോര്‍ജ് എംഎല്‍എ. അരുവിക്കരയില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് നടക്കില്ല. നടക്കാന്‍ പോകുന്നതു പൊതുതെരഞ്ഞെടുപ്പും ഭരണമാറ്റവും ആണ്. അത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നന്നായിട്ടറിയാമെന്നും അതുകൊണ്ടാണു മിണ്ടാതിരിക്കുന്നതും ജോര്‍ജ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കോണ്‍ഗ്രസിലെ പകുതിയിലേറെ എംഎല്‍എമാര്‍ക്കും ഉമ്മന്‍ ചാണ്ടിയെ വിശ്വാസമില്ല. അവര്‍ ഇക്കാര്യം തന്നോടു നേരിട്ട് പറഞ്ഞിട്ടുണ്ട്. കുടുംബവാഴ്ചയെ എന്നും എതിര്‍ത്തുപോന്ന ജി. കാര്‍ത്തികേയന്റെ ഭാര്യ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാകുമെന്നു വിശ്വസിക്കുന്നില്ല- ജോര്‍ജ് പറഞ്ഞു.


ജൂണ്‍-ജൂലൈയില്‍ മഴയുണ്ടാകും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജൂണ്‍- ജൂലൈമാസങ്ങളില്‍ കേരളത്തില്‍ നല്ല മഴയുണ്ടാകുമെന്നും അതില്‍ക്കവിഞ്ഞു മറ്റൊന്നും സംഭവിക്കാനില്ലെന്നും വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഏതു തെരഞ്ഞെടുപ്പിനെ നേരിടാനും സുശക്തമാണെന്നും മുസ്ലിം ലീഗ് ഭാരവാഹിയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.