വിദ്യാഭ്യാസനയം തിരുത്തണം: സിബിഎസ്ഇ സ്കൂള്‍ അസോ.
Tuesday, April 28, 2015 1:05 AM IST
കോട്ടയം: സംസ്ഥാന സിലബസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ വിദ്യാഭ്യാസമേഖലയ്ക്കാകെ അപമാനമാകുന്നതു കണക്കിലെടുത്തു അനാവശ്യ മോഡറേഷന്‍, ഗ്രേസ്മാര്‍ക്ക് വെയ്റ്റേജ്മാര്‍ക്ക് സമ്പ്രദായം നിയന്ത്രിക്കണമെന്ന് മധ്യകേരള സിബിഎസ്ഇ സ്കൂള്‍ അസോസിയേഷന്‍.

വിവാദങ്ങള്‍ കേരളത്തിലെ എല്ലാ സിലബസിലുമുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു മറ്റു ബോര്‍ഡുകള്‍ക്കും, മറ്റു നാടുകളിലും സംശയമുണര്‍ത്തും. ഇപ്പോള്‍ പുറത്തുവന്ന പല വസ്തുതകളും അസോസിയേഷന്‍ പലഘട്ടങ്ങളിലായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുള്ളതാണ്. തിരക്കിട്ട് മൂല്യനിര്‍ണയം നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും, അഡ്മിഷന്‍ തുടങ്ങുന്നതുമെല്ലാം വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് സംശയമുണര്‍ത്തും. പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ഗ്രേഡ് നേടാമെന്ന അവസ്ഥ ഭാവിയിലെ വന്‍ വിദ്യാഭ്യാസ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക.


അത്യധ്വാനം ചെയ്ത് അര്‍ഹമായ ഗ്രേഡ് നേടുന്ന മറ്റു സിലബസ് വിദ്യാര്‍ഥികളും എണ്ണത്തില്‍ ന്യൂനപ ക്ഷമെങ്കിലും കേരളീയ സമൂഹത്തിന്റെ ഭാഗമായിട്ടുണ്െടന്നതും അധികൃതര്‍ ഓര്‍ക്കണമെന്നും സഹോദയാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബെന്നി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി ഫാ.ബെനഡിക്ട് ഒഐസി, വൈസ് പ്രസിഡന്റ് ഗീതാദേവി വര്‍മ്മ, കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയാ ജ നറല്‍ സെക്രട്ടറി കെ.എ. ഫ്രാന്‍സിസ്, രഘുനാഥന്‍പിള്ള, സൂസമ്മ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.