നെടുമ്പാശേരി: കേരളത്തിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സംഘടിതമായി മൊബൈല്‍ ഫോണുകളും വാഹനങ്ങളും മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ നെടുമ്പാശേരി പോലീസ് അറസ്റ്ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാബാദ് സ്വദേശികളായ മുഹമ്മദ് ഹാഷിം (34), ഷുഐബ് ഖാന് (35), ഖമര്‍ അഹമ്മദ് (34), സമീര്‍ (39) എന്നിവരാണ് അറസ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന 12 വയസ് തോന്നിക്കുന്ന കുട്ടിയെയും പിടിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റൊരു അംഗമായ ഡല്‍ഹി സ്വദേശി ഫാഹീമിനെ (27) പിടികൂടാനുണ്ട്.
പ്രതികളില്‍നിന്ന് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള സാന്‍ട്രോ കാറും 20,000 രൂപ മുതല്‍ 65,000 രൂപ വരെയുള്ള 17 മൊബൈല്‍ ഫോണുകളും പിടിച്ചിട്ടുണ്ട്. കാറിന്റെ രഹസ്യ അറയിലാണു മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഇ7 സാംസംഗ്, എച്ച്ടിസി, എക്സ്പെറിന്, സോണി തുടങ്ങിയ കമ്പനികളുടെ ഫോണുകളാണു പിടിച്ചിട്ടുള്ളത്. തോപ്പുംപടി, തൃപ്പൂണിത്തുറ, കളമശേരി, പാലാരിവട്ടം, തൃക്കാക്കര, ആലുവ എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ 13 മോഷണങ്ങള്‍ ഇതിനകം സ്ഥിരീകരിച്ചു.
കാറിലെത്തുന്ന സംഘത്തിലെ രണ്ടു പേര് കുട്ടിയുമായി കടയില്‍ കയറും. കൌണ്ടറില്‍ ഇരിക്കുന്ന ആളുമായി ആദ്യം സംസാരിക്കും. അതിനു ശേഷം വിലകൂടിയ മൊബൈല്‍ ഫോണുകള്‍ നോക്കാന്‍ തുടങ്ങും.
ഈ സമയത്തു കുട്ടി മേശയിലെ വില കൂടിയ മൊബൈല്‍ ഫോണുമായി പുറത്തിറങ്ങും. മോഷ്ടിക്കുന്ന ഫോണ്‍ അപ്പോള്‍ തന്നെ സ്വിച്ച്ഓഫ് ചെയ്യും. ഇതാണു സംഘത്തിന്റെ മോഷണ രീതിയെന്നു പോലീസ് പറഞ്ഞു. കടയിലെ സിസി ടിവി കാമറയില്‍ കണ്ട കുട്ടിയെ സംബന്ധിച്ചു മൊബൈല്‍ ടെക്നീഷനായ ബൈജു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച നൂറില്‍പ്പരം ഫോണുകളും നിരവധി വാഹനങ്ങളും ഡല്‍ഹിയിലെ പാലിക ബസാര്‍, സരോജിനി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വിറ്റഴിച്ചതായി പ്രതികള്‍ നെടുമ്പാശേരി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
അന്തര്‍ സംസ്ഥാന തലത്തില്‍ അന്വേഷണം നടത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആലുവ ഡിവൈഎസ്പി പി.പി. ഷംസ്, സിഐ എം.കെ. മുരളി, എസ്ഐ മുഹമ്മദ് ബഷീര്‍ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.